കൈയാങ്കളി: ഇന്നു കളി കാര്യമാകും
കൈയാങ്കളി: ഇന്നു കളി കാര്യമാകും
Saturday, December 15, 2018 1:06 AM IST
കോഴിക്കോട്: ഐ ലീഗ് മത്സരം നടക്കാനിരിക്കുന്ന കോർപറേഷൻ സ്റ്റേഡിയത്തിൽ റിയൽ കാഷ്മീർ ടീം അതിക്രമിച്ചുകടന്നു ഗോകുലം കേരള എഫ്സി അധികൃതരെ കൈയേറ്റം ചെയ്തതായി പരാതി. ഇന്നു നടക്കാനിരിക്കുന്ന ഐ ലീഗ് മത്സരത്തിന്‍റെ പരിശീലനവുമായി ബന്ധപ്പെട്ട് ഇന്നലെ റിയൽ കാഷ്മീർ ടീം ഗ്രൗണ്ടിലെത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.

ഐ ലീഗ് മത്സരം നടക്കുന്നതിനാല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ മൈതാനം പരിശീലനത്തിന് വിട്ടുനല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. പകരം മെഡിക്കൽ കോളജിലെ ഒളിന്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയം പരിശീലനത്തിന് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്രൗണ്ടിലേക്ക് ടീമിനെ കൊണ്ടുപോകാമെന്നേറ്റ വാഹനം ഹര്‍ത്താൽ കാരണം പത്തു മിനിറ്റ് വൈകിയതോടെ റിയൽ കാഷ്മീർ ടീം ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.

അനുവാദമില്ലാതെ ഗ്രൗണ്ടിൽ കടന്നത് ചോദ്യം ചെയ്തതിന് ഗോകുലം കേരളയുടെ ഗ്രൗണ്ട്‌ സ്മാനെയും ലോക്കല്‍ഗ്രൗണ്ട് കോ-ഓര്‍ഡിനേറ്ററേയും കൈയേറ്റം ചെയ്തു. രംഗം ശാന്തമാക്കുന്നതിന് പകരം റിയല്‍ കാഷ്മീർ പരിശീലകനടക്കം അധികൃതരോട് കയര്‍ത്ത് സംസാരിച്ചു. ഏറെനേരം നീണ്ട വാക്കുതര്‍ക്കത്തിനൊടുവില്‍ സ്റ്റേഡിയത്തിനകത്തു പ്രവേശിച്ച കാഷ്മീര്‍ ടീം അര മണിക്കൂറിലധികം നേരം പരിശീലനം നടത്തിയശേഷമാണ് മടങ്ങിയത്. വിലക്കുള്ള സ്ഥലങ്ങളിലെല്ലാം കയറി ഗ്രൗണ്ടിൽ സ്ഥാപിച്ച ബോര്‍ഡുകള്‍ തകര്‍ത്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്.


അതേസമയം, മത്സരങ്ങള്‍ക്കായി കോഴിക്കോട്ടെത്തിയ തങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ ആതിഥേയ ടീം അധികൃതര്‍ അപമാനിക്കുകയായിരുന്നുവെന്ന് റിയൽ കാഷ്മീര്‍ ടീം ട്വിറ്ററില്‍ കുറിച്ചു. പരിശീലനം നടത്താനുള്ള ഗ്രൗണ്ടോ വാഹന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും ഇവർ ആരോപിച്ചു. ഇതു ചൂണ്ടിക്കാട്ടി മാച്ച് കമ്മീഷണര്‍ക്കും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും പരാതി നല്‍കി. റിയൽ കാഷ്മീരിനെതിരേ ഗോകുലവും പരാതി നല്‍കിയിട്ടുണ്ട്. കാഷ്മീര്‍ ടീമിന് കേരളത്തിലുണ്ടായ പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടണമെന്ന് മുന്‍ ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.