മെസിക്ക് ഇരട്ട റിക്കാർഡ്
മെസിക്ക് ഇരട്ട റിക്കാർഡ്
Monday, May 6, 2024 1:16 AM IST
ഫ്ളോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ഇന്‍റർ മയാമിയുടെ അർജന്‍റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ കോണ്‍ട്രിബ്യൂഷൻ, കൂടുതൽ അസിസ്റ്റ് എന്നിങ്ങനെ ഇരട്ട റിക്കാർഡ് മെസി സ്വന്തമാക്കി. ഇന്‍റർ മയാമി 6-2ന് ന്യൂയോർക്ക് റെഡ് ബുള്ളിനെ നിലംപരിശാക്കിയ മത്സരത്തിലാണ് മെസിയുടെ ഇരട്ട റിക്കാർഡ്. മത്സരത്തിൽ ആറ് ഗോളിനും മെസിയുടെ കോണ്‍ട്രിബ്യൂഷനുണ്ടായിരുന്നു, അഞ്ച് അസിസ്റ്റും ഒരു ഗോളും.

മെസിയുടെ അസിസ്റ്റിൽ മത്യാസ് റോജസ് (48’, 62’) ഇരട്ട ഗോളും ലൂയിസ് സുവാരസ് ഹാട്രിക്കും (68’, 75’, 81’) സ്വന്തമാക്കി. 50-ാം മിനിറ്റിലായിരുന്നു മെസി ഗോൾ നേടിയത്. ലൂയിസ് സുവാരസിന്‍റെ അസിസ്റ്റിലായിരുന്നു മെസിയുടെ ഗോൾ.

12 മത്സരങ്ങളിൽനിന്ന് 24 പോയിന്‍റുമായി ഈസ്റ്റേണ്‍ കോണ്‍ഫറൻസ് ടേബിളിൽ ഇന്‍റർ മയാമിയാണ് ഒന്നാം സ്ഥാനത്ത്. ലീഗിൽ 10 ഗോൾ വീതവുമായി മെസിയും സുവാരസും ടോപ് സ്കോറർ സ്ഥാനം പങ്കിടുന്നു. അസിസ്റ്റ് പട്ടികയിലും മെസിയാണ് (9) ഒന്നാം സ്ഥാനത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.