ജയ് ജിറോണ
ജയ് ജിറോണ
Monday, May 6, 2024 1:16 AM IST
സ്പാനിഷ് ലാ ലിഗ 2023-24 സീസണിന്‍റെ തുടക്കത്തിൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ജിറോണ എഫ്സി. പിന്നീട് റയൽ മാഡ്രിഡും ബാഴ്സലോണയും മുന്നിൽ കടന്നു.

എന്നാൽ, 34-ാം റൗണ്ടിൽ ബാഴ്സലോണയെ തറപറ്റിച്ചതോടെ ചരിത്ര നേട്ടത്തിൽ ജിറോണ എത്തി. ബാഴ്സയ്ക്കെതിരായ ജയത്തിലൂടെ 2024-25 സീസണ്‍ യുവേഫ ചാന്പ്യൻസ് ലീഗ് യോഗ്യത ജിറോണ ഉറപ്പാക്കി. ജിറോണയ്ക്ക് ചാന്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുന്നത് ചരിത്രത്തിൽ ആദ്യം.

34 റൗണ്ട് കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡ് (87), ജിറോണ (74), ബാഴ്സലോണ (73), അത്‌ലറ്റിക്കോ മാഡ്രിഡ് (67), അത്‌ലറ്റിക്ക് ബിൽബാവോ (61) ടീമുകളാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ആദ്യ നാല് സ്ഥാനക്കാർക്കാണ് ചാന്പ്യൻസ് ലീഗ് യോഗ്യത. സീസണിൽ നാല് റൗണ്ട് മാത്രം ശേഷിക്കേ ആദ്യ നാല് സ്ഥാനത്തിൽ ഒന്ന് ജിറോണ ഉറപ്പിച്ചു.

ഇരട്ട ജയം

ബാഴ്സലോണയ്ക്കെതിരേ ലാ ലിഗ സീസണിൽ ഇരട്ട ജയം സ്വന്തമാക്കാനും ജിറോണയ്ക്കു സാധിച്ചു. സ്വന്തം കാണികൾക്കു മുന്നിൽ നടന്ന പോരാട്ടത്തിന്‍റെ ആദ്യപകുതിയിൽ 2-1ന് ജിറോണ പിന്നിലായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ മൂന്ന് ഗോൾ നേടി ജിറോണ ജയം സ്വന്തമാക്കി. പോർട്ടുവിന്‍റെ (65’, 74’) ഇരട്ടഗോളാണ് ജിറോണയ്ക്ക് ജയമൊരുക്കിയത്. ഡിസംബർ 23ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാന്പ് നൗവിൽവച്ച് നടന്ന ആദ്യ പാദത്തിലും ജിറോണ 4-2ന്‍റെ ജയം നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.