കോണ്‍­ഗ്ര­സു­മാ­യുള്ള ചര്‍­ച്ച തൃ­പ്തിക­രം, അന്തി­മ തീ­രു­മാനം ചൊ­വ്വാ­ഴ്­ച­ത്തെ ലീ­ഗ് യോ­ഗ­ത്തി­ന് ശേ­ഷം അ­റി­യിക്കും: കു­ഞ്ഞാ­ലി­ക്കു­ട്ടി
കോണ്‍­ഗ്ര­സു­മാ­യുള്ള ചര്‍­ച്ച തൃ­പ്തിക­രം, അന്തി­മ തീ­രു­മാനം ചൊ­വ്വാ­ഴ്­ച­ത്തെ ലീ­ഗ് യോ­ഗ­ത്തി­ന് ശേ­ഷം അ­റി­യിക്കും: കു­ഞ്ഞാ­ലി­ക്കു­ട്ടി
Sunday, February 25, 2024 12:49 PM IST
കൊച്ചി: ലോ­ക്‌സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിലെ മൂന്നാം സീ­റ്റ് ആ­വ­ശ്യ­ത്തില്‍ കോണ്‍­ഗ്ര­സു­മാ­യി ന­ടന്ന­ത് തൃ­പ്­തി­ക­രമാ­യ ചര്‍­ച്ച­യെ­ന്ന് മുസ്‌ലീം ലീ­ഗ് ദേശീ­യ ജ­ന­റല്‍ സെ­ക്രട്ട­റി പി.കെ.കു­ഞ്ഞാ­ലി­ക്കു­ട്ടി.

ലീ­ഗ് സം­സ്ഥാ­ന അ­ധ്യ­ക്ഷന്‍ പാ­ണ­ക്കാ­ട് സാ­ദിഖ­ലി ശി­ഹാ­ബ് ത­ങ്ങ­ളെ ചര്‍­ച്ച­യു­ടെ വി­ശ­ദാം­ശ­ങ്ങള്‍ ധ­രി­പ്പി­ക്കും. പിന്നീട് ചര്‍­ച്ച­യി­ല്‍ ഉ­രു­ത്തി­രി­ഞ്ഞ് വ­ന്ന കാ­ര്യ­ങ്ങള്‍ ചൊ­വ്വാഴ്­ച ചേ­രു­ന്ന ലീ­ഗ് യോ­ഗം വി­ല­യി­രു­ത്തും. ഇ­തി­ന് ശേ­ഷം തീ­രു­മാ­നം അ­റി­യി­ക്കാ­മെന്നും കു­ഞ്ഞാ­ലി­ക്കു­ട്ടി പ്ര­തി­ക­രിച്ചു.

മുസ്‌ലീം ലീ­ഗിന്‍റെ മൂന്നാം സീ­റ്റ് ആ­വ­ശ്യ­ത്തില്‍ ലീ­ഗ്-കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍ ത­മ്മി­ൽ ആലുവയിലെ ഗസ്റ്റ് ഹൗസിൽ നടന്ന ഉ­ഭ­യക­ക്ഷി ചര്‍­ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. പ്ര­ശ്‌­നം സൗഹൃ­ദ­പ­ര­മാ­യി തീര്‍­ക്കു­മെ­ന്ന് കെ­പി­സി­സി പ്ര­സിഡന്‍റ് കെ.സു­ധാ­ക­രന്‍ ചര്‍­ച്ച­യ്­ക്ക് മു­മ്പ് അറിയിച്ചിരുന്നു.

എ­ന്നാല്‍ മൂന്നാം സീ­റ്റ് വേ­ണ­മെ­ന്ന ആ­വ­ശ്യ­ത്തില്‍ ലീഗ് ഉറച്ച് നില്‍ക്കുന്നതാ­യി ഇ.ടി.മുഹമ്മദ് ബ­ഷീര്‍ എംപി പ്രതികരിച്ചിരുന്നു. ലീഗിന്‍റെ ന്യായമായ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അ­ദ്ദേ­ഹം പറഞ്ഞിരുന്നു.

പി.കെ.കുഞ്ഞാലിക്കുട്ടി, കെ .പി.എ മജീദ്, പി.എം.എ സലാം, ഇ. ടി.മുഹമ്മദ് ബഷീര്‍ എന്നി­വ­രാ­ണ് ലീഗിന്‍റെ ഭാഗത്തുനിന്ന് ചർച്ചയിൽ പങ്കെടുത്തത്. കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ എ­ന്നി­വര്‍ കോണ്‍­ഗ്ര­സിന്‍റെ ഭാ­ഗ­ത്തു­നി­ന്ന് ചര്‍­ച്ച­യില്‍ പ­ങ്കെ­ടു­ത്തു.

മൂന്നാം സീറ്റ് ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒ­റ്റ­യ്­ക്ക് മ­ത്സ­രി­ക്കുന്ന­ത് അ­ട­ക്ക­മു­ള്ള ക­ടു­ത്ത നി­ല­പാ­ടി­ലേ­ക്ക് ലീ­ഗ് നീ­ങ്ങി­യേ­ക്കു­മെ­ന്നാ­ണ് വി­വരം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<