പിന്‍വാതില്‍ നിയമനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്; അനുമതി നിഷേധിച്ചു
പിന്‍വാതില്‍ നിയമനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്; അനുമതി നിഷേധിച്ചു
Monday, December 5, 2022 12:04 PM IST
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. പിഎസ്‌സിയേയും എക്‌പ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിന്‍വാതില്‍നിയമനം നടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളെക്കുറിച്ച് നടക്കുന്നതെല്ലാം വ്യാജപ്രചാരണമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് മറുപടി പറഞ്ഞു. അതിശയോക്തിയും അതിവൈകാരികതയും ചേര്‍ത്ത് ഉദ്യോഗാര്‍ഥികളോട് സര്‍ക്കാര്‍ അനീതി കാണിച്ചെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഇതെല്ലാം. ഇത്തരം നുണപ്രചാരണങ്ങള്‍ ജനം മുഖവിലയ്‌ക്കെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ ചിലരെ ജോലിക്കായി ശുപാര്‍ശ ചെയ്തുകൊണ്ടെഴുതിയ കത്തുകളും മന്ത്രി സഭയില്‍ വായിച്ചു.

പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇടത് സര്‍ക്കാര്‍ 1.99 ലക്ഷം നിയമനങ്ങള്‍ നടത്തിയെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മാത്രം 1.61 ലക്ഷം നിയമനങ്ങളാണ് നടന്നത്.


ബോര്‍ഡും കോര്‍പറേഷനും അടക്കമുള്ള 55 സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്ക് വിട്ടു. സംസ്ഥാനത്ത് 181 പുതിയ ഐടി കമ്പനികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മേയറുടെ പേരില്‍ പുറത്ത് വന്ന കത്തിനെചൊല്ലിയാണ് വിവാദമുണ്ടാക്കുന്നത്. എഴുതിട്ടില്ലെന്നും കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ ചൊല്ലിയാണ് പ്രതിപക്ഷം വിവാദം സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച വേണ്ടെന്ന് മന്ത്രി നിലപാടെടുത്തു.

അതേസമയം പിന്‍വാതില്‍ നിയമനത്തിന് സർക്കാർ പ്രത്യേക റിക്രൂട്ടിംഗ് കമ്മറ്റി ഉണ്ടാക്കിയിട്ടുണ്ടെന്ന് പി.സി.വിഷ്ണുനാഥ് ആരോപിച്ചു. 30 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് തൊഴിലിന് വേണ്ടി കാത്തുനില്‍ക്കുന്നത്.

മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് മേയര്‍ പോലും പറഞ്ഞിട്ടില്ല. കത്ത് വ്യാജമാണെന്ന് മന്ത്രിക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്നും വിഷ്ണുനാഥ് ചോദിച്ചു. ഡി.ആര്‍.അനിലിന്‍റെ കത്തിനെക്കുറിച്ചും വിഷ്ണുനാഥ് സൂപിച്ചിച്ചു. എഴുതിയയാള്‍ എഴുതിയെന്ന് സമ്മതിച്ച കത്ത് വേറെയുണ്ടെന്നായിരുന്നു പരാമര്‍ശം.

പിന്‍വാതില്‍ നിയമനത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<