ചെ­ന്നൈ­: മിഗ്ജൗമ് ചു­ഴ­ലി­ക്കാറ്റിനെ തുടർന്നുണ്ടായ ക­ന­ത്ത മ­ഴ­യില്‍ ചെ­ന്നൈ­യില്‍ സ്ഥി­തി ഗു­രു­തരം. ചെന്നൈ ജില്ല­യി­ലെ ആ­റ് ഡാ­മു­കളും റിസര്‍­വോ­യ­റു­ക­ളും 98 ശ­ത­മാ­നം നി­റ­ഞ്ഞു.

ഇ­തോടെ ദു­രി­താ­ശ്വാ­സ­ വ­കു­പ്പ് മന്ത്രി കെ.കെ.എ­സ്.എ­സ്.ആര്‍.രാ­മ­ച­ന്ദ്ര­ന്‍റെ നേ­തൃ­ത്വ­ത്തില്‍ അ­ടിയ­ന്തരയോ­ഗം ചേര്‍ന്നു. സം­സ്ഥാന­ത്ത് ഇ­ന്ന് രാത്രി വ­രെ ശ­ക്തമാ­യ കാറ്റും മ­ഴയും തു­ട­രു­മെ­ന്നാ­ണ് മു­ന്ന­റി­യി­പ്പ്.

കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെളളം കയറിയതിനേ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

രാവിലെ ഇ­സി­ആര്‍ റോ­ഡില്‍ ചു­റ്റു­മ­തില്‍ ഇ­ടി­ഞ്ഞ് വീ­ണ് ര­ണ്ട് പേര്‍ മ­രി­ച്ചു. ജനങ്ങളോട് അടിയന്തര ആവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് അധികൃതർ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അ­ഞ്ച് ജില്ല­ക­ളില്‍ ചൊ­വ്വാ­ഴ്­ചയും പൊതുഅവ­ധി പ്ര­ഖ്യാ­പിച്ചു. ചെ­ന്നൈ, തി­രു­വ­ള്ളൂര്‍, കാ­ഞ്ചീ­പുരം, ചെ­ങ്കല്‍­പെ­ട്ട് ജില്ല­ക­ളി­ലാ­ണ് അവ­ധി പ്ര­ഖ്യാ­പിച്ചിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങൾ വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കാൻ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.









.