ന്യൂഡല്‍ഹി: ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി ശശി തരൂര്‍ എംപി. വരുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് മഹുവ മൊയ്ത്ര ലോക്‌സഭയിലേക്ക് തിരികെയെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍നിന്ന് പുറത്താക്കിയതോടെ മഹുവ മൊയ്ത്ര കൂടുതല്‍ ശക്തയായെന്നും ശശി തരൂര്‍ പറഞ്ഞു."മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടി ഭാവിയിലേക്കുള്ള ശുഭസൂചനയാണ്. അവര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും പുറത്താക്കലും അവരെ കൂടുതല്‍ ശക്തയാക്കി. അടുത്ത തിരഞ്ഞെടുപ്പില്‍ മഹുവ മൊയ്ത്ര കൂടുതല്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും', ശശി തരൂര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ശേഷിക്കെയാണ് മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കിയത്.

ബിജെപിയുടെ കല്യാണ്‍ ചൗബേയെ 60,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് മഹുവ ലോക്‌സഭയിലെത്തിയത്.

മഹുവയെ പുറത്താക്കിയ പ്രമേയം പാസാക്കിയതോടെ പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.