നിലമ്പൂർ: പിണറായിസം, മരുമോനിസം എന്നീ ആരോപണങ്ങളെല്ലാം കേരളത്തിലെ ജനങ്ങൾ പുച്ഛത്തോടെ തള്ളുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

ഹൈസ്കൂൾ തലം മുതൽ താൻ എസ്എഫ്ഐ ഭാരവാഹിയായിരുന്നു. എട്ടാംക്ലാസ് മുതൽ ക്ലാസ് ലീഡറാണ്. എസ്എഫ്ഐയുടെ ഭാരവാഹിയാണ്.

കോളജിൽ യൂണിയൻ ഭാരവാഹിയാണ്. യുവജനസംഘടനയുടെ എല്ലാ ഘടകങ്ങളിലും പ്രവർത്തിച്ചാണ് ഇവിടെയയെത്തിയിട്ടുള്ളത്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടല്ലോ. ഈ ആരോപണങ്ങളെല്ലാം അവർ തള്ളുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എം.ബി. രാജേഷുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്. എത്രയോ കാലങ്ങൾക്കുമുൻപേയുള്ള ബന്ധം വളരെ നല്ല രീതിയിൽ കാത്തുസൂക്ഷിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കുകയാണ്. ഇത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.