പാരീസ്: ചരിത്രം കുറിച്ച് അമേരിക്കയുടെ കൊക്കൊ ഗൗഫ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ട്രോഫി സ്വന്തമാക്കി. ലോക ഒന്നാം നമ്പറായ ബെലാറൂസിന്‍റെ അരീന സബലെങ്കയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലൂടെ കീഴടക്കിയാണ് കൊക്കൊ ഗൗഫ് കന്നി ഫ്രഞ്ച് ഓപ്പണ്‍ ട്രോഫിയില്‍ മുത്തംവച്ചത്.

സ്‌കോര്‍: 6-7 (5-7), 6-2, 6-4. ലോക രണ്ടാം നമ്പര്‍ താരമായ ഗൗഫിന്‍റെ കരിയറിലെ രണ്ടാം ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീട നേട്ടം. 2023 യുഎസ് ഓപ്പണ്‍ ആണ് ഗൗഫിന്‍റെ അക്കൗണ്ടിലെ ആദ്യ ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീടം.

ഫൈനലില്‍ 70 അണ്‍ഫോഴ്‌സ്ഡ് എററാണ് സബലെങ്ക വരുത്തിയത്. 2025ല്‍ സബലെങ്കയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍സ്‌ലാം ഫൈനല്‍ തോല്‍വിയാണ്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അമേരിക്കയുടെ മാഡിസണ്‍ കീസിനോടും സബലെങ്ക പരാജയപ്പെട്ടിരുന്നു.

ഈ നൂറ്റാണ്ടില്‍ ആദ്യം

ഈ നൂറ്റാണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് എതിരേ ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം റോളങ് ഗാരോസില്‍ കിരീടത്തിലെത്തുന്ന ആദ്യ വനിതയാണ് ഇരുപത്തിയൊന്നുകാരിയായ ഗൗഫ്. 1999 ഫ്രഞ്ച് ഓപ്പണില്‍ സ്റ്റെഫി ഗ്രാഫ് (4-6, 7-5, 6-2) മാര്‍ട്ടിന ഹിംഗിസിന് എതിരേയാണ് ഇത്തരത്തില്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്.

1990നുശേഷം ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ട്രോഫി സ്വന്തമാക്കുന്ന മൂന്നാമതു മാത്രം അമേരിക്കക്കാരിയാണ് ഗൗഫ്. ജെന്നിഫര്‍ കാപ്രിയറ്റി, സെറീന വില്യംസ് എന്നിവരാണ് ആദ്യ രണ്ട് അമേരിക്കന്‍ താരങ്ങള്‍.


2022ലും കൊക്കൊ ഗൗഫ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍, അന്ന് പോളിഷ് താരം ഇഗ ഷ്യാങ്‌ടെക്കിനോടു പരാജയപ്പെട്ടു. അതിന്‍റെ പരിഹാരക്രിയപോലെ രണ്ടു മണിക്കൂര്‍ 38 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഇത്തവണ റോളങ് ഗാരോസില്‍ ഗൗഫ് വെന്നിക്കൊടിപാറിച്ചു.

രണ്ടു ഗ്രാന്‍സ്‌ലാം; സമാനതകള്‍ ഏറെ

കൊക്കൊ ഗൗഫിന്‍റെ രണ്ട് ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീട നേട്ടത്തിലും സമാനതകള്‍ ഏറെ. അതില്‍ ആദ്യത്തേത് രണ്ടു ഫൈനലിലും ബെലാറൂസിന്‍റെ അരീന സബലെങ്കയെയാണ് ഗൗഫ് കീഴടക്കിയത് എന്നതാണ്, 2023 യുഎസ് ഓപ്പണിലും ഇപ്പോള്‍ ഫ്രഞ്ച് ഓപ്പണിലും.

മറ്റൊരു സമാനത രണ്ട് ഫൈനലിലും ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ഗൗഫ് കിരീടത്തിലേക്ക് എത്തിയത്. 2023 യുഎസ് ഓപ്പണില്‍ ഗൗഫിന്‍റെ ജയം 2-6, 6-3, 6-2ന്. 2025 ഫ്രഞ്ച് ഓപ്പണിലും ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് അമേരിക്കന്‍ താരത്തിന്‍റെ കിരീട നേട്ടം. 2024 ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് ചാമ്പ്യനുമാണ് മുന്‍ ലോക ഒന്നാം നമ്പറായ കൊക്കൊ ഗൗഫ്.