കോതമംഗലം: മാമലക്കണ്ടത്ത് വാക്കു തർക്കത്തെ തുടർന്ന് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി.

മാമലക്കണ്ടം സ്വദേശി വിനോദിന്‍റെ ചായക്കടയിൽ ആണ് സംഭവം. സംഭവത്തിൽ രതീഷ് എന്ന കുഞ്ഞിനെതിരെ പോലീസ് കേസെടുത്തു.

ഇന്ന് വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. രതീഷും വിനോദും തമ്മിലുള്ള വാക്ക് തർക്കം കൈയാങ്കളിയിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് രതീഷ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറ്റിയത്. ‌

മൂന്ന് തവണയാണ് ജീപ്പ് കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറ്റിയത്. ഈ സമയം രതീഷ് മദ്യപിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രതീഷ് നരിവധി അടിപിടി കേസുകളിൽ പ്രതി കൂടിയാണ്. സംഭവത്തിന് ശേഷം രതീഷ് ഒളിവിലാണ്.