പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; യുവതിയുടെ മൊഴിയില്‍ അവ്യക്തതയെന്ന് പോലീസ്
Wednesday, June 18, 2025 10:18 AM IST
പത്തനംതിട്ട: മെഴുവേലിയിലെ നവജാത ശിശുവിന്റ മരണത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്ന് പോലീസ്. ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ക്ക് അറിയില്ലെന്നും പ്രസവശേഷം പൊക്കിള്‍ക്കൊടി മുറിച്ചത് പോലും താന്‍ ഒറ്റയ്ക്കാണെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.
എന്നാൽ ഇക്കാര്യങ്ങൾ പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയുടെ മരണം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ.
ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് യുവതി പ്രസവിക്കുന്നത്. കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. കുഞ്ഞിന്റെ മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ പരിസരത്ത് വച്ചതും താന്‍ തന്നെയാണെന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു.
ഇരുപത് വയസുകാരി ആണ് സുഹൃത്തില്‍ നിന്നാണ് ഗര്‍ഭം ധരിച്ചത്. പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.
രക്തസ്രാവവുമായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് യുവതി പ്രസവിച്ചെന്ന് മനസിലായത്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അയൽവീട്ടിലെ പറന്പിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.