പിഎൻബി തട്ടിപ്പ്; നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറും
പിഎൻബി തട്ടിപ്പ്; നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറും
Wednesday, November 9, 2022 8:16 PM IST
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി നൽകിയ അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ നീരവിന് 14 ദിവസത്തിനുള്ളിൽ ബ്രിട്ടന്‍റെ സുപ്രീം കോടതിയെ സമീപിക്കാം. എന്നാൽ പൊതുപ്രാധാന്യമുള്ള ഒരു നിയമവശം കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി അംഗീകരിച്ചെങ്കിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ടു നീരവിന് സുപ്രീം കോടതിയെ സമീപിക്കാനാകൂ.


പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും കോടികൾ തട്ടിയശേഷം ഇന്ത്യയിൽനിന്നും വിദേശത്തേയ്ക്കു കടന്ന നീരവ് മോദി 2019 മാർച്ചിലാണ് ലണ്ടനിൽ അറസ്റ്റിലായത്. 11,000 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ നീരവ് മോദിയെ രാജ്യം വിട്ട സാന്പത്തിക കുറ്റവാളിയായി 2019 ഡിസംബറിൽ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<