ബ്രസീലിയ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡൊ സുൽ സംസ്ഥാനത്തുണ്ടായ ചുഴലിക്കാറ്റിൽ 11 പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന് 20 പേരെ കാണാതായി.

വെള്ളിയാഴ്ച അർധരാത്രി മുതൽ പ്രദേശത്ത കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. കാരാ, മഖ്വീൻ മേഖലകളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. നിരവധി പേരെ വീടുകളിൽ നിന്ന് സമീപത്തുള്ള കായിക കേന്ദ്രങ്ങളിലെ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു.

പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണി നിലനിൽക്കുന്നതായും വീടുകളിൽ കുടുങ്ങിപ്പോയ 2,400 പേരെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.