തിരുവനന്തപുരം: സർക്കാരിനെതിരായ വിമർശനത്തിൽ നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കെ. മുരളീധരൻ എംപി രംഗത്ത്. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണെന്ന് അദ്ദേഹം പറഞ്ഞു.

ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. സംഭരിച്ച നെല്ലിന് പൈസ കിട്ടതെ തിരുവോണ ദിവസം പട്ടിണി സമരം നടത്തിയത് കർഷകരാണ്. കൃഷി മന്ത്രി ഇറക്കിയ സിനിമയാണ് പൊട്ടിപ്പോയതെന്നും അദ്ദേഹം പരിഹസിച്ചു.

പണം ലഭിക്കാത്തതിനാൽ കർഷകരാരും കൃഷിയിറക്കാൻ തയാറാകുന്നില്ല. ജയസൂര്യ വിമർശനം ഉന്നയിച്ച വേദിയിൽ തന്നെ മന്ത്രിക്ക് മറുപടി നൽകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഈ ഓണക്കാലത്ത് പ്രഖ്യാപിച്ച കിറ്റിന്‍റെ വിതരണം പൂർത്തിയാക്കാൻ ആയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷൽ അന്വേഷണമാണ് വേണ്ടത്. അന്വേഷണം നടത്താൻ സർക്കാരിന് ഭയമാണ്.

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകും. അച്ചുവിനോപ്പം പാർട്ടി ഉറച്ചു നിൽക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.