ബാങ്കോക്ക്: തായ്‌ലൻഡിലെ മുൻ പ്രധാനമന്ത്രി താക്സിൻ ഷിനവത്രയുടെ എട്ടു വർഷ ജയിൽശിക്ഷ ഒരു വർഷമായി കുറച്ചു. ശിക്ഷ ഇളവു ചെയ്യാൻ അദ്ദേഹം നല്കിയ അപേക്ഷ തായ് ‌രാജാവായ മഹാ വാജിരലോംഗ്കോൺ അംഗീകരിക്കുകയായിരുന്നു.

15 വർഷം പ്രവാസത്തിലായിരുന്ന താക്സിൻ ഷിനവത്ര കഴിഞ്ഞമാസം 22നാണ് രാജ്യത്തു മടങ്ങിയെത്തിയത്. അഴിമതി, അധികാര ദുർവിനിയോഗം എന്നിവയുടെ പേരിലുള്ള ശിക്ഷ അനുഭവിക്കാനായി ഉടൻതന്നെ ജയിലിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖമുണ്ടെന്നു പരാതിപ്പെട്ടതിനെത്തുടർന്ന് സർക്കാർ ആശുപത്രിയിലെ ലക്ഷ്വറി വിഭാഗത്തിലേക്കു മാറ്റി.

2006ൽ പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെട്ട താക്സിൻ, ജയിൽശിക്ഷ ഒഴിവാക്കാനായി രണ്ടു വർഷത്തിനുശേഷം രാജ്യംവിടുകയായിരുന്നു. പുതിയ സഖ്യകക്ഷി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടികൾ ഉണ്ടാക്കിയ രാഷ്‌ട്രീയ ധാരണയുടെ ഭാഗമായിട്ടാണു താക്സിൻ മടങ്ങിയെത്തിയത്.

താക്സിന്‍റെ പ്യൂ തായ് പാർട്ടി അടക്കമുള്ള കക്ഷികൾ പുതിയ സർക്കാരിന്‍റെ ഭാഗമാണ്.