കൊച്ചി: വിമാനയാത്രയ്ക്കിടെ യുവനടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തൃശൂര്‍ സ്വദേശി ആന്‍റോ ആണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് നടിയുമായി ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നെന്നും ഇയാള്‍ ഹര്‍ജിയില്‍ പറയുന്നു.

മുംബൈയില്‍നിന്ന് ഫ്ലൈറ്റ് പുറപ്പെടുന്നതിന് മുമ്പാണ് ഇവരുമായി തര്‍ക്കമുണ്ടായത്. അതുകൊണ്ട് നെടുമ്പാശേരി പോലീസിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചൊവ്വാഴ്ച മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍വച്ച് സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്നു കാണിച്ചാണ് യുവനടി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്.

മുംബൈയില്‍നിന്ന് കൊച്ചിയിലേക്കു യാത്ര ചെയ്യുകയായിരുന്നു നടി. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.

പരാതിയില്‍ കേസെടുത്ത പോലീസ് ഇന്ന് രാവിലെ ആന്‍റോയുടെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇയാള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.