ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
Friday, October 13, 2023 5:27 PM IST
ന്യൂഡല്‍ഹി: കാമുകനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്‍റെ വിചാരണ നെയ്യാറ്റിന്‍കരയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.

കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലാണെന്ന് പോലീസ് പറയുന്ന സാഹചര്യത്തില്‍ വിചാരണ മാറ്റണം എന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. കുറ്റപത്രം സ്വീകരിച്ചതിനെതിരേ വിചാരണ കോടതിയെ വീണ്ടും സമീപിക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇടപെടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

ഗ്രീഷ്മക്കൊപ്പം മറ്റുപ്രതികളായ അമ്മയും അമ്മാവനും ഹര്‍ജികള്‍ നല്‍കിയിരുന്നു. ഗ്രീഷ്മയുടെ കാമുകനായിരുന്ന ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി എന്നാണ് കേസ്.

നിലവില്‍ കേരളത്തില്‍ നടക്കുന്ന വിചാരണ കന്യാകുമാരിയിലെ ജെഎംഎഫ്‌സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് പ്രതികള്‍ക്കായി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നിലവില്‍ നെയ്യാറ്റികര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

കേസിലെ നടപടികള്‍ കേരളത്തിലെ കോടതിയില്‍ നടക്കുന്നത് പ്രതികള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ തടസമുണ്ടാക്കുമെന്നും കൂടാതെ കന്യാകുമാരിയില്‍ നിന്ന് വിചാരണ നടപടികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.


കേസിലെ മുഖ്യപ്രതി ഗ്രീഷ്മ സംഭവം നടന്ന് 11 മാസത്തെ ജയില്‍ വാസത്തിനു ശേഷം കഴിഞ്ഞ മാസം അവസാനമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. പോലീസ് കസ്റ്റഡിയില്‍ കഴിയവെ അണുനാശിനി കഴിച്ച് അത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മയ്‌ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മ, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള സൈനികന്‍റെ വിവാഹാലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. പല തവണ പറഞ്ഞു നോക്കിയെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പോലീസിന്‍റെ കുറ്റപത്രത്തില്‍ പറയുന്നത്.

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ജ്യൂസില്‍ പാരസെറ്റമോള്‍ നല്‍കി പരീക്ഷിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് കഴിഞ്ഞ ഒക്ടോബര്‍ 14ന് സെക്‌സ് ചാറ്റ് നടത്തിയ ശേഷം ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ചത്.

വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊടുത്തു. ഷാരോണിന്‍റെ മരണം ചര്‍ച്ചയായതോടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാറും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<