ന്യൂഡല്‍ഹി: ഇന്ത്യ സഖ്യവും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിന്‍റെ സൂചന നൽകി അഖിലേഷ് യാദവിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ്.

കഴിഞ്ഞ ഏതാനും ദിവസമായി എസ്പി അധ്യക്ഷൻ അഖിലേഷ് കോൺഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.

ഇപ്പോഴിതാ അഖിലേഷ് സമൂഹമാധ്യത്തില്‍ 'ഇന്ത്യ' സഖ്യം എന്നതിനു പകരം 'പിഡിഎ' എന്നെഴുതിയതാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ത്യ സഖ്യവും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്‍റെ സൂചനയാണിതെന്നാണ് പൊതുവെയുള്ള സംസാരം.

പാര്‍ട്ടി പ്രവര്‍ത്തകന്‍റെ പുറത്ത് ചുവപ്പും പച്ചയും കളറടിച്ച് 'പിഡിഎ' അഖിലേഷിനു വിജയമൊരുക്കും എന്ന് എഴുതിയതിന്‍റെ ചിത്രമാണ് അഖിലേഷ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചിരിക്കുന്നത്. പിച്ചഡെ (പിന്നാക്ക), ദളിത്, അല്‍പശങ്ക്യാസ് (ന്യൂനപക്ഷം) എന്നതിന്‍റെ ചുരുക്കെഴുത്താണ് പിഡിഎ. 2024 പൊതു തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തെ പിഡിഎ പരാജയപ്പെടുത്തുമെന്നാണ് അഖിലേഷ് പറയുന്നത്.

മധ്യപ്രദേശിൽ ഇന്ത്യ സഖ്യത്തിനു മത്സരിക്കാൻ കോൺഗ്രസ് സീറ്റ് അനുവദിക്കാതിരുന്നതോടെയാണ് കോൺഗ്രസ്-എസ്പി ബന്ധം വഷളായത്. ആറ് സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നത്.

എന്നാൽ കോൺഗ്രസ് വാക്ക് തെറ്റിച്ചതോടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് രംഗത്തെത്തുകയും 18 മണ്ഡലങ്ങളില്‍ എതിര്‍സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയുമായിരുന്നു.

കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളെ വിഡ്ഢികളാക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. അതേസമയം കേന്ദ്രത്തില്‍ മാത്രമാണ് ഇന്ത്യ സഖ്യമെന്നും സംസ്ഥാനത്ത് അത് ബാധകമല്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് കമല്‍നാഥ് പറഞ്ഞു. നവംബര്‍ 17നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്.