കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം മുസ്‌ലീം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള തൊരപ്പൻ പണിയാണെന്ന് കെ. മുരളീധരൻ എംപി. ലീഗ് ഒരിക്കലും സിപിഎം ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കില്ലെന്നും എന്ത് നഷ്ടമുണ്ടായാലും സിപിഎമ്മുമായി കോൺഗ്രസ് സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിൽ തർക്കമുണ്ടാക്കി രക്ഷപ്പെടാനാണ് സിപിഎമ്മിന്‍റെ ശ്രമമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി തലകുത്തി നിന്നാലും ഒരു സീറ്റ് പോലും കിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സെക്രട്ടേറിയേറ്റ് ഓഫീസേഴ്സ് നടത്തുന്ന അനന്തപുരി മാർച്ച് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് പലസ്തീൻ വിഷയത്തിൽ നിലപാടില്ലെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞത്. എന്നാൽ നെഹ്റുവിന്‍റെ കാലം മുതൽ പലസ്തീന് നിരുപാധിക പിന്തുണയാണ് കോൺഗ്രസ് നൽകുന്നത്.

പലസ്തീനോട് ഇപ്പോഴാണ് സിപിഎമ്മിന് സ്നേഹം വന്നത്. പലസ്തീൻ വിഷയത്തിൽ കേരളത്തിലെ സിപിഎമ്മിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.