കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ നടനും ബിജെപി എംപിയുമായ സുരേഷ്ഗോപിയെ പോലീസ് വിട്ടയച്ചു. വിളിച്ചാൽ വീണ്ടും ചോദ്യം ചെയ്യലിന് എത്തണമെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തെ പോകാൻ അനുവദിച്ചത്.

രണ്ട് മണിക്കൂറിലേറെ സമയം സുരേഷ് ഗോപി നടക്കാവ് സ്റ്റേഷനിൽ ചിലവഴിച്ചു. ദൃശ്യങ്ങൾ ഉൾപ്പടെ കാണിച്ചാണ് പോലീസ് ചോദ്യങ്ങൾ താരത്തോട് ചോദിച്ചത്. നടക്കാവ് എസ്ഐയുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.

ചോദ്യം ചെയ്യലിൽ സുരേഷ് ഗോപി മുൻ നിലപാട് ആവർത്തിച്ചു. മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സ്പർശിച്ചതെന്നും അവർ പരാതി ഉന്നയിച്ചപ്പോൾ ക്ഷമ ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയിലാണ് സുരേഷ്ഗോപി ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയിരുന്നത്. പോലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷവും ഉണ്ടായി.

ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ്ഗോപി നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി അറിയിച്ചു. എല്ലാവരും പിരിഞ്ഞുപോകണമെന്ന് അഭ്യർഥിച്ച താരം പോലീസുകാരുടെ ജോലിക്ക് തടസമുണ്ടാക്കരുതെന്നും പ്രവർത്തകരോട് അഭ്യർഥിച്ചു.

വടകര പുതുപ്പണത്ത് നടക്കുന്ന പൊതുപരിപാടിയിയിൽ പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട്ടു നിന്നും പോയത്.