പാ­ല­ക്കാട്: കാടാം­കോട് സ്വ­ദേ­ശി യ­ശോ­ദ മ­രിച്ച­ത് അ­ടി­യേ­റ്റെ­ന്ന് പോ­സ്റ്റ്‌­മോര്‍­ട്ടം റി­പ്പോര്‍­ട്ട്. ആ­ന്തരി­ക അ­വ­യ­വ­ങ്ങള്‍­ക്കേ­റ്റ പ­രി­ക്കാ­ണ് മ­ര­ണ­കാ­ര­ണ­മെ­ന്ന് റി­പ്പോര്‍­ട്ട് വ്യ­ക്ത­മാ­ക്കുന്നു.

മകന്‍റെ മര്‍­ദ­ന­മേറ്റാണോ ഇ­വ­രുടെ മ­ര­ണ­മെ­ന്ന് നേര­ത്തേ പോ­ലീ­സ് സം­ശ­യി­ച്ചി­രുന്നു. പോ­സ്റ്റ്‌­മോര്‍­ട്ടം റി­പ്പോര്‍­ട്ട് വ­ന്ന­തോ­ടെ പോ­ലീ­സ് ഇ­ക്കാര്യം സ്ഥി­രീ­ക­രിച്ചു. ചോദ്യം ചെ­യ്യ­ലില്‍ യ­ശോദ­യെ മര്‍­ദി­ച്ച­താ­യി ഇ­വ­രു­ടെ മ­കന്‍ അ­നൂ­പ് മൊ­ഴി നല്‍­കി­. ഇ­യാ­ളു­ടെ അ­റ­സ്­റ്റ് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടുണ്ട്.

ബു­ധ­നാ­ഴ്­ച­യാണ് അപ്പുണ്ണി (60), ഭാര്യ യശോദ (55) എന്നിവ­രെ വീ­ട്ടില്‍ ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്. അച്ഛ­നെ ആ­ശു­പ­ത്രി­യില്‍ കൊണ്ടു­പോ­കു­ന്ന­തു­മാ­യി ബ­ന്ധ­പ്പെ­ട്ട തര്‍­ക്ക­ത്തി­നി­ടെ അ­മ്മ യ­ശോദ­യെ ഇ­യാള്‍ മര്‍­ദി­ക്കു­ക­യാ­യി­രു­ന്നു.

കഴിഞ്ഞ ദിവസമാണ് അപ്പുണ്ണി ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ­ത്. അതിന് ശേഷം വീണ്ടും ഹൃദയസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടായതോടെ ശുപത്രിയിലെത്തിക്കുന്നതിന് മുന്പ് തന്നെ അപ്പുണ്ണി മരിച്ചു.

അപ്പുണ്ണിയുടെ മരണവിവരമറിഞ്ഞ് യശോദ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെ­ന്നാ­ണ് ആദ്യം ക­രു­തി­യത്. പി­ന്നീ­ടാ­ണ് മകന്‍റെ മര്‍­ദ­ന­മേ­റ്റാ­ണ് മ­ര­ണ­മെ­ന്ന് വ്യ­ക്ത­മാ­യത്.

അ­റ­സ്റ്റിലാ­യ അ­നൂ­പ് ല­ഹ­രി­യ്­ക്ക് അ­ടി­മ­യാ­ണെ­ന്നാ­ണ് വി­വരം.