ഭോ­പ്പാല്‍: മ­ധ്യ­പ്ര­ദേ­ശി­ല്‍ ധി­മ­നി­യില്‍ വോ­ട്ടെ­ടു­പ്പി­നി­ടെ സം­ഘര്‍­ഷം. പ്ര­വര്‍­ത്ത­കര്‍ ത­മ്മി­ലുണ്ടാ­യ ക­ല്ലേ­റില്‍ ഒ­രാള്‍­ക്ക് പ­രി­ക്കേറ്റു.

ധിമ­നി മ­ണ്ഡ­ല­ത്തി­ലെ 147, 148 പോ­ളിം­ഗ് ബൂ­ത്തു­കള്‍­ക്ക് സ­മീ­പ­മാ­ണ് സം­ഭവം. ഇ­രുവി­ഭാ­ഗ­ങ്ങള്‍ ത­മ്മി­ലുണ്ടാ­യ തര്‍­ക്ക­ത്തി­നി­ടെ ക­ല്ലേ­റു­ണ്ടാ­വു­ക­യാ­യി­രു­ന്നു. പ്ര­ദേശ­ത്തെ സം­ഘര്‍­ഷാ­വ­സ്ഥ­യ്­ക്ക് അയ­വ് വ­ന്നി­ട്ടു­ണ്ടെന്നും സ്ഥി­തി നി­യ­ന്ത്ര­ണ­വി­ധേ­യ­മാ­ണെന്നും അ­ധി­കൃ­തര്‍ അ­റി­യിച്ചു.

മധ്യപ്രദേ­ശിലെ 230 നി­യ­മസഭാ മണ്ഡലങ്ങ­ളി­ലേ­ക്കാ­ണ് ഒറ്റ ഘട്ടമായി വോട്ടെ­ടുപ്പ് നട­ക്കു­ന്നത്. 116 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേ­ണ്ടത്. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോ­ടിഞ്ചു പോരാട്ടത്തിലാണ്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ഫഗന്‍ സിംഗ് കുലസ്‌തെ, നരേന്ദ്ര സിംഗ് തോമര്‍ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.