ചെന്നൈ: ഗ­വര്‍­ണര്‍ ആർ.എൻ.രവി മ­ടക്കി­യ ബില്ലു­കള്‍ ഐ­ക്യ­ക­ണ്‌ഠേന പാ­സാ­ക്കി ത­മി­ഴ്‌­നാ­ട് നി­യ­മ­സ­ഭ. മു­ഖ്യ­മന്ത്രി എം.കെ.സ്റ്റാ­ലി­നാണ് ഗ­വര്‍­ണര്‍ തി­രി­ച്ച­യ­ച്ച ബില്ലു­കള്‍ വീണ്ടും പാ­സാ­ക്കാ­നു­ള്ള പ്ര­മേ­യം സ­ഭ­യില്‍ അ­വ­ത­രി­പ്പി­ച്ചത്.

ഇ­ന്ന് പാ­സാക്കി­യ 10 ബില്ലു­കള്‍ വീണ്ടും ഗ­വര്‍­ണര്‍­ക്ക് അ­യ­യ്­ക്കാന്‍ സര്‍­ക്കാര്‍ തീ­രു­മാ­നിച്ചു. 10 ബില്ലു­കള്‍ ഗ­വര്‍­ണര്‍ തി­രി­ച്ച­യ­ച്ച സാ­ഹ­ച­ര്യ­ത്തി­ലാ­ണ് സര്‍­ക്കാര്‍ അ­ടിയ­ന്ത­ര നി­യ­മസ­ഭാ സ­മ്മേള­നം വി­ളി­ച്ച­ത്. ഇ­തോടെ ര­ണ്ടാ­മതും പാ­സാ­ക്കി അ­യ­യ്­ക്കു­ന്ന ബില്ലു­ക­ളില്‍ ഒ­പ്പു­വ­യ്­ക്കാന്‍ ഗ­വര്‍­ണര്‍ നിര്‍­ബ­ന്ധി­ത­നാ­കും.

എ­ഐ­എ­ഡി­എം­കെ സര്‍­ക്കാ­രി­ന്‍റെ കാല­ത്ത് നി­യമ­സ­ഭ പാ­സാക്കി­യ ര­ണ്ട് ബില്ലു­കള്‍ അ­ട­ക്ക­മാ­ണ് ഗ­വര്‍­ണര്‍ സര്‍­ക്കാ­രി­ന് തി­രി­ച്ച­യ­ച്ചത്. അതു­കൊ­ണ്ട് ബില്ലുകൾ വീണ്ടും പാസാക്കാനുള്ള പ്രമേയത്തെ എ­ഐ­എ­ഡി­എം­കെ പിന്തുണയ്ക്കുകയായിരുന്നു. അ­തേ­സ­മയം സ­ഭ­യില്‍ നാ­ലം­ഗ­ങ്ങള്‍ മാ­ത്ര­മു­ള്ള ബി­ജെ­പി സ­മ്മേള­നം ബ­ഹി­ഷ്­ക­രി­ച്ചിരുന്നു.

ബില്ലു­കള്‍ തി­രി­ച്ച­യ­ച്ച­തി­ലൂ­ടെ ഗ­വര്‍­ണര്‍ നി­യ­മ­സഭ­യെയും ത­മി­ഴ്‌­നാ­ട്ടി­ലെ ജ­ന­ത­യേ­യും അ­പ­മാ­നി­ച്ചെ­ന്ന് മു­ഖ്യ­മന്ത്രി എം.കെ.സ്­റ്റാ­ലിന്‍ പ­റഞ്ഞു. അ­തി­നാല്‍ ഗ­വര്‍­ണര്‍ പദ­വി ഒ­ഴി­വാ­ക്ക­ണ­മെന്നും സ്റ്റാ­ലിന്‍ ആ­വ­ശ്യ­പ്പെ­ട്ടു.

ഇ­തി­ന് സാ­ധി­ക്കി­ല്ലെ­ങ്കില്‍ തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട സര്‍­ക്കാ­രുക­ളെ ബ­ഹു­മാ­നി­ക്കാന്‍ ഗ­വര്‍­ണര്‍­മാര്‍ ത­യാ­റാ­ക­ണ­മെന്നും സ്റ്റാ­ലിന്‍ കൂ­ട്ടി­ച്ചേര്‍­ത്തു. ബില്ലു­ക­ളില്‍ എ­ന്തെ­ങ്കിലും സംശ­യം ഉ­ണ്ടെ­ങ്കില്‍ ഗ­വര്‍­ണര്‍­ക്ക് സര്‍­ക്കാരി­നോ­ട് വി­ശ­ദീ­കര­ണം തേ­ടാം.

എ­ന്നാല്‍ അ­ത് ചെ­യ്യാ­തെ ഗ­വര്‍­ണര്‍ ബില്ലു­ക­ളില്‍ തീ­രു­മാ­നം വൈ­കി­പ്പി­ക്കു­ക­യാ­ണ് ചെ­യ്­ത­ത്. പി­ന്നീ­ട് സു­പ്രീം­കോട­തി ക­ണ്ണു­രു­ട്ടി­യ­പ്പോള്‍ ബില്ല് തി­രി­ച്ച­യ­ച്ചെന്നും സ്റ്റാ­ലിന്‍ സ­ഭ­യില്‍ പ­റഞ്ഞു.