തിരുവനന്തപുരം: തിരിച്ചറിയൽ കാർഡല്ല, ആരോപണങ്ങളാണ് വ്യാജമെന്ന് യൂത്ത് കോൺഗ്രസ് നിയുക്ത സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സിപിഎമ്മും ബിജെപിയും കാണിക്കുന്ന വെപ്രാളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിബിഐ അന്വേഷണം വന്നേക്കുമെന്ന വാർത്തയിലാണ് രാഹുലിന്‍റെ പ്രതികരണം. ഏതന്വേഷണത്തെയും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതെങ്കിലുമൊരു കേസ് പോലീസ് സിബിഐക്ക് കൈമാറുന്നതിൽ സർക്കാർ തടസവാദമുന്നയിക്കുന്നില്ല, പൊതുജനങ്ങളുടെ നികുതിപ്പണം ഈടാക്കുന്നില്ല എന്നെല്ലാം കേൾക്കുമ്പോൾ ഒരു പൗരനെന്ന നിലയിൽ സന്തോഷം മാത്രമേയുള്ളൂവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പെരിയ കേസിലും ഷുഹൈബ് കേസിലും സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോൾ സർക്കാർ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരാൻ പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവാക്കുന്നു. യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലെങ്കിലും സർക്കാർ പ്രതിരോധം തീർക്കുന്നില്ല എന്നുപറയുമ്പോൾ സിപിഎമ്മിന്‍റെയും ബിജെപിയുടെയും താത്പര്യം ഒന്നുതന്നെയാണെന്ന് മനസിലായല്ലോ. ബിജെപിയുടെയും സിപിഎമ്മിന്‍റെയും താത്പര്യങ്ങൾ ഒരു പൊതുബിന്ദുവിൽ വീണ്ടും ഒന്നിക്കുന്നു എന്നു പറയുന്നിടത്തുതന്നെ യൂത്ത് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ശരിയാണെന്ന് പ്രവർത്തകർ വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.