പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസിന്‍റെ വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടി. ഞായറാഴ്ച രാത്രിയാണ് ഇയാളുടെ വീട്ടില്‍ നിന്നും രണ്ടര കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്.

നഹാസിന്‍റെ സഹോദരന്‍ നസീബ് സുലൈമാന്‍റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നസീബ് ഒളിവിലാണെന്ന് എക്സൈസ് പറയുന്നു. നഹാസിന്‍റെ ഫോണും സ്വിച്ച് ഓഫാക്കിയ നിലയിലാണ്.

രമേശ് ചെന്നിത്തലയുടെ പത്തനംതിട്ട ജില്ലയിലെ വിശ്വസ്തനാണ് നഹാസ്. നഹാസിന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ ശബരിമല ഹെല്‍പ്പ് ഡെസ്‌ക് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ചെന്നിത്തല ആയിരുന്നു.

കഞ്ചാവ് ആരോപണം ഉയര്‍ന്നതോടെ ചെന്നിത്തല പരിപാടിയില്‍ നിന്ന് പിന്മാറി. കൂടുതല്‍ പരിപാടികള്‍ ഉള്ളതിനാല്‍ സമയക്കുറവുണ്ടെന്നും അതിനാലാണ് പിന്‍മാറ്റം എന്നുമാണ് ചെന്നിത്തലയുടെ വിശദീകരണം.

അതിനിടെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.