തൃ­ശൂ­ര്‍: തൃ­ശൂ­രിലെ സ്­കൂ­ളില്‍ വെ­ടി­വ­യ്­പ്പ്. ന­ഗ­ര­മ­ധ്യ­ത്തി­ലുള്ള വിവേ­കോദ­യം സ്­കൂ­ളി­ലാ­ണ് സം­ഭവം. ഹ­യര്‍ സെ­ക്കണ്ട­റി പ്രിന്‍­സി­പ്പ­ലി­ന്‍റെ മു­റി­യി­ലേ­ക്ക് കയ­റി വ­ന്ന യു­വാ­വ് ഭീ­ക­രാ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കു­ക­യാ­യി­രു­ന്നു.

കസേ­ര വ­ലി­ച്ച് ഓ­ഫീ­സ് മു­റി­യില്‍ ഇ­രു­ന്ന ഇ­യാള്‍ അ­ധ്യാ­പക­രെ ഭീ­ഷ­ണി­പ്പെ­ടുത്തി­യ ശേ­ഷം ക്ലാ­സ് മു­റി­യി­ലെ­ത്തി മു­ക­ളി­ലേ­യ്­ക്ക് വെ­ടി­വ­യ്­ക്കു­ക­യാ­യി­രുന്നു. മൂ­ന്ന് ത­വ­ണ വെ­ടി­വ­ച്ചെ­ന്നാ­ണ് വി­വരം.

സം­ഭ­വ­ത്തി­ന് പി­ന്നാ­ലെ ര­ക്ഷ­പെ­ടാന്‍ ശ്ര­മി­ച്ച ഇ­യാ­ളെ നാ­ട്ടു­കാര്‍ പി­ടി­കൂ­ടി പോ­ലീ­സി­ന് കൈ­മാറി. സ്­കൂ­ളി­ലെ പൂര്‍­വ വി­ദ്യാര്‍­ഥിയായ മുള­യം സ്വ­ദേ­ശി ജ­ഗ­നെ ആ­ണ് പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത­ത്. ഇ­യാ­ളെ ചോദ്യം ചെ­യ്­ത് വ­രി­ക­യാണ്.

ഇ­യാള്‍ ല­ഹ­രി­യ്­ക്ക് അ­ടി­മ­യാ­ണെ­ന്നാ­ണ് വി­വരം. ഇ­യാള്‍ സ്­കൂ­ളി­ലെ മ­റ്റൊ­രു വി­ദ്യാര്‍­ഥി­യെ തേ­ടി­യെ­ത്തി­യ­താ­ണെന്നും സൂച­ന­യുണ്ട്.