പമ്പ: തമിഴ്നാട്ടിൽ നിന്നും ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ തീർഥാടക സംഘം ഒമ്പതു വയസുകാരിയെ ബസില്‍ മറന്നു. പിതാവിനും മുത്തശിക്കും ഒപ്പം ശബരിമലയിലെത്തിയ ഭവ്യ എന്ന നാലാം ക്ലാസുകാരിയെ ആണ് കൂടെ വന്നവർ മറന്നത്.

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ ബസില്‍ തമിഴ്‌നാട് സ്വദേശികളുടെ കൂടെയാണ് ഭവ്യയും പിതാവും മുത്തശിയും ശബരിമല സന്ദർശനത്തിനെത്തിയത്.

തീർഥാടക സംഘത്തെ പമ്പയിലിറക്കി ബസ് നിലക്കലിലേക്ക് പുറപ്പെട്ട ശേഷമാണ് കുട്ടി കൂടെയില്ലെന്ന് വിവരം സംഘം മനസിലാക്കിയത്. ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് അടങ്ങുന്ന സംഘം പമ്പയിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തി പരാതി അറിയിച്ചു.

വിവരം അപ്പോൾ തന്നെ പോലീസിന്‍റെ വയര്‍ലെസ് സെറ്റിലൂടെ കൈമാറി. ഈ സമയം ആറ്റിങ്ങല്‍ എഎംവിഐ ആയ ആര്‍. രാജേഷും കുന്നത്തൂര്‍ എഎംവിഐ ആയ ജി. അനില്‍കുമാറും നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ പട്രോളിങ്ങിൽ ഉണ്ടായിരുന്നു.

വയര്‍ലെസ് സന്ദേശത്തില്‍ ബസിന്‍റെ നമ്പരും സൂചിപ്പിച്ചിരുന്നു. അട്ടത്തോടിന് സമീപം വച്ച് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഈ നമ്പരിലുള്ള ബസ് കണ്ടെത്തി. ഡ്രൈവറോടും കണ്ടക്ടറോടും കൂട്ടി അതിലുണ്ടോ എന്ന് തിരക്കിയപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ ഇതു കണക്കിലെടുക്കാതെ ഇരുവരും വാഹനത്തില്‍ കയറി വിശദമായി പരിശോധിച്ചു.

തുടർന്ന് വണ്ടിയുടെ ഏറ്റവും പിന്നിലായുള്ള സീറ്റിന്‍റെ തൊട്ടു മുമ്പിലുള്ള മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ കണ്ടെത്തി. കുട്ടിയെ കണ്ടു കിട്ടിയ വിവരം പോലീസിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും വയര്‍ലസ് സെറ്റിന് റേഞ്ച് ഇല്ലാത്തതിനാല്‍ കഴിഞ്ഞില്ല. ‌

തുടർന്ന് കുട്ടിയെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനത്തില്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുകയായിരുന്നു. ഇവിടെയെത്തിയ സംഘം കുട്ടിയെ കൂടെകൂട്ടുകയായിരുന്നു. തുടർന്ന് ഇവർ സന്നിധാനത്തേക്ക് യാത്ര തുടർന്നു.