മുംബൈ: ജന്മദിനം ആഘോഷിക്കാൻ ദുബായിയിലേക്ക് കൊണ്ടുപോകാൻ തയാറാകാതിരുന്ന ഭർത്താവിനെ യുവതി മർദിച്ചുകൊന്നു. പൂനെയിലാണ് സംഭവം. നിഖിൽ ഖന്ന (38) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രേണുക(36)യെ പോലീസ് കസ്റ്റഡിയിലെടുത്തു.

പൂനെയിലെ വനവാഡി ഭാഗത്തെ ആഡംബര ഫ്ലാറ്റിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 18-നായിരുന്നു രേണുകയുടെ പിറന്നാൾ. ദുബായിയിൽ പോയി പിറന്നാൾ ആഘോഷിക്കണമെന്നായിരുന്നു രേണുകയുടെ ആഗ്രഹമെങ്കിലും അതു നടത്തിക്കൊടുക്കാൻ നിഖിലിന് സാധിച്ചില്ല.

നവംബർ അഞ്ചിനു വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് സമ്മാനം നൽകാഞ്ഞതിലും രേണുക അസ്വസ്ഥയായിരുന്നു. ബന്ധുവിന്‍റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് പോകണമെന്ന ആവശ്യത്തോടും ഭർത്താവ് പ്രതികരിക്കാതെ വന്നതോടെയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്.

വെള്ളിയാഴ്ച ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വലിയ വാഗ്വാദമുണ്ടായി. കോപാകുലയായ രേണുക നിഖിലിന്‍റെ മൂക്കിൽ ശക്തിയായി ഇടിച്ചതോടെ രക്തം അനിയന്ത്രിതമായി പ്രവഹിക്കാൻ തുടങ്ങി. നിഖിൽ ബോധരഹിതനായതോടെ അയൽക്കാരെ അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറുവർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് നിഖിലും രേണുകയും. കൺസ്ട്രക്ഷൻ മേഖലയിൽ ബിസിനസ് നടത്തുകയായിരുന്നു നിഖിൽ.