കൊച്ചി: നവകേരള സദസിനായി പെരുമ്പാവൂർ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ മതിൽ പൊളിക്കണമെന്ന് സംഘാടക സമിതിയുടെ നിർദേശം. പരാതിക്കാർക്ക് വരാൻ വേണ്ടി സ്കൂൾ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിക്കണമെന്നാണ് നിർദേശം.

ഇതുസംബന്ധിച്ച് നവകേരള സദസ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്തു നൽകി. പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിനു ശേഷം പുനർ നിർമിക്കുമെന്നും കത്തിൽ പറയുന്നു.

മതിൽ പൊളിക്കുന്നത് നവകേരള ബസിന് സ്കൂളിനുള്ളിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണ്. സ്കൂളിന്‍റെ മുൻവശത്തെ കൊടിമരം നീക്കം ചെ‍‍യ്യണം. ഇതിനോട് ചേർന്നുള്ള മരത്തിന്‍റെ ചില്ലകൾ വെട്ടിമാറ്റണം, പഴയ കോൺക്രീറ്റ് സ്റ്റേജ് പൊളിച്ചു നീക്കണം, മൈതാനത്തേക്ക് ബസിറങ്ങുന്നതിനായി ഈ വഴിയുടെ വീതി മൂന്നു മീറ്ററായി വർധിപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, നവകേരള ബസിനു വേദിക്കരികിലെത്താൻ മലപ്പുറം തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്‍റെ മതില്‍ പൊളിച്ചിരുന്നു. വയനാട്ടിലെ നവകേരള സദസിന്‍റെ ഭാഗമായി മാനന്തവാടി ജിവിഎച്ച്എസ്‌എസിന്‍റെ മതിലിന്‍റെ ഒരു ഭാഗവും പൊളിച്ചിരുന്നു.