അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Sunday, January 7, 2024 11:06 PM IST
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യൻ ടീമിനെ രോഹിത്ത് ശർമ നയിക്കും. വിരാട് കോഹ്‌ലി, സഞ്ജു സാംസണ്‍, ജിതേഷ് ശർമ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 11, 14, 17 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.

ജൂണിൽ അരങ്ങേറുന്ന കുട്ടി ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഏക ട്വന്‍റി-20 പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരേയുള്ളത്. സീനിയർ താരങ്ങളായ രോഹിത്ത് ശർമയും വിരാട് കോഹ്‌ലിയും ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ട്വന്‍റി-20 ടീമിൽ ഇടം നേടുന്നത്.

ട്വന്‍റി-20 മത്സരങ്ങളിൽ നിന്ന് താരങ്ങൾ വിട്ട് നിന്നത് കുട്ടി ക്രിക്കറ്റിലെ കരിയർ അവസാനിച്ചു എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു. 2022 ലെ ട്വന്‍റി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ സെമി ഫൈനലിലേറ്റ തോൽവിക്ക് ശേഷം ആദ്യമായാണ് താരങ്ങൾ ട്വന്‍റി-20 ടീമിൽ ഉൾപ്പെടുന്നത്.


ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളിയെത്തുന്നത്. രോഹിത്തിന്‍റെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച സൂര്യകുമാർ യാദവ്, ഓൾ റൗണ്ടർ ഹർദിക്ക് പാണ്ഡ്യ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്ക് പരിക്ക് വില്ലനായി.

ടീം: രോഹിത്ത് ശർമ(ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ, റിങ്കു സിംഗ്, ജിതേഷ് ശർമ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, അവേശ് ഖാൻ, മുകേഷ് കുമാർ
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<