മകര ജ്യോതി ദർശിച്ച് ലക്ഷങ്ങൾ: സന്നിധാനം ഭക്തി സാന്ദ്രം
മകര ജ്യോതി ദർശിച്ച് ലക്ഷങ്ങൾ:  സന്നിധാനം ഭക്തി സാന്ദ്രം
Monday, January 15, 2024 11:52 PM IST
ശബരിമല: ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യം സമ്മാനിച്ച് പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞു. മകര ജ്യോതി തെളിഞ്ഞതോടെ സന്നിധാനം ശരണമന്ത്രങ്ങളാൽ മുഖരിതമായി. പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകുന്നേരം 6.30ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി.

തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് അധികൃതർ ശരംകുത്തിയിൽ നിന്ന് സ്വീകരിച്ചാനയിച്ചു. തുടർന്ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും മറ്റ് വിശിഷ്ടാതിഥികളും സ്വീകരിച്ച് തന്ത്രിക്കും മേൽശാന്തിക്കും കൈമാറി. 6.15 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി.

തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന. തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനത്തുനിന്നും ശരണം വിളികള്‍ ഉയര്‍ന്നു മുഴങ്ങി. തിരുവാഭരണം ചാർത്തി ദീപാരാധനയുടെ മണി മുഴങ്ങിയപ്പോൾ ജ്യോതിസ്വരൂപനെ പ്രാർഥിച്ചുകാത്തിരുന്ന സ്ഥലങ്ങളിലെ കർപ്പൂരദീപം തെളിഞ്ഞു.


മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്‍റുകളാണ് ഒരുക്കിയിരുന്നത് പമ്പ, നിലയ്ക്കല്‍, അട്ടത്തോട് എന്നിവിടങ്ങളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരജ്യോതി ദര്‍ശനം സാധ്യമായ മറ്റു സ്ഥലങ്ങളിലും ആവശ്യമായ ക്രമീകരണങ്ങള്‍ പോലീസ് ഏർപ്പെടുത്തിയിരുന്നു.

എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പോലീസുകാരെ ജില്ലയുടെ വിവിധ ഭാഗത്ത് സുരക്ഷക്കായി നിയോഗിച്ചിരുന്നു. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏര്‍പ്പെടുത്തി. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ ആളുകളെ കടത്തി വിട്ടൊള്ളൂ. ജനുവരി 19വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം.

മകരജ്യോതി ദര്‍ശനത്തോടെ ഭക്തര്‍ ഇനി മലയിറങ്ങി തുടങ്ങും.ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് എത്തിയെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ മറ്റിടങ്ങളിലും പതിനായിരകണക്കിനുപേരാണ് മകരവിളക്ക് ദര്‍ശിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<