വീണ്ടും സെഞ്ചുറിയുമായി മുഷീർ; ന്യൂസിലാൻഡിനെതിരേ ഇന്ത്യ മികച്ച നിലയിൽ
വീണ്ടും സെഞ്ചുറിയുമായി മുഷീർ; ന്യൂസിലാൻഡിനെതിരേ ഇന്ത്യ മികച്ച നിലയിൽ
Tuesday, January 30, 2024 5:54 PM IST
ബ്ലോംഫോന്‍റൈൻ: അണ്ടർ 19 ഏകദിന ലോകകപ്പ് സൂപ്പർ സിക്സ് മത്സരത്തിൽ ന്യൂസിലാൻഡിനെതിരേ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റണ്‍സ് സ്വന്തമാക്കി.

ഇന്ത്യൻ താരമായ സർഫറാസ് ഖാന്‍റെ സഹോദരൻ മുഷീർ ഖാന്‍റെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. താരം 126 പന്തിൽ നിന്ന് 131 റണ്‍സ് സ്വന്തമാക്കി. 13 ബൗണ്ടറികളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിംഗ്സ്. അയർലാൻഡിനെതിരേയും മുഷീർ സെഞ്ചുറി നേടിയിരുന്നു.

തുടക്കത്തിലെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ കരകയറ്റിയത് ഓപ്പണർ ആദർശ് സിംഗിന്‍റെയും മുഷീർ ഖാന്‍റെയും പ്രകടനമാണ്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 77 റണ്‍സ് കൂട്ടിച്ചേർത്തു. ആദർശ് സിംഗ് 58 പന്തിൽ 52 റണ്‍സ് സ്വന്തമാക്കി.


അർധ സെഞ്ചുറി പൂർത്തിയാക്കിയ ആദർശിനെ പുറത്താക്കി കമ്മിൻസ് ന്യൂസിലാൻഡിന് ബ്രേക്ക് ത്രൂ നൽകിയിരുന്നു. തുടർന്ന് മുഷീർ ഖാൻ നടത്തിയ പ്രകടനമാണ് ഇന്ത്യയെ കരകയറ്റിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ന്യൂസിലാൻഡ് ബൗളർമാർക്ക് റണ്ണൊഴുക്ക് തടയാൻ സാധിച്ചില്ല.

ഉദയ് സഹറാൻ(34), ആരവെല്ലി അവനിഷ്(17), സച്ചിൻ ദാസ്(15), പ്രിയാൻഷു മോളിയ(10) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത്.

എട്ട് ഓവറിൽ 62 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ മേസണ്‍ ക്ലാർക്കാണ് ന്യൂസിലാൻഡിനായി തിളങ്ങിയത്. റയാൻ സോർഗസ്, എവാൾഡ് ഷ്രോഡർ, സാക്ക് കമ്മിൻസ്, ഒലിവർ തെവാത്തിയ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<