കാ­ണാതാ­യ കു­ട്ടി­യുടെ കു­ടുംബ­ത്തെ നേ­രി­ട്ട് കാ­ണും: മന്ത്രി ശി­വന്‍­കു­ട്ടി
കാ­ണാതാ­യ കു­ട്ടി­യുടെ കു­ടുംബ­ത്തെ നേ­രി­ട്ട് കാ­ണും: മന്ത്രി ശി­വന്‍­കു­ട്ടി
Monday, February 19, 2024 8:53 AM IST
തി­രു­വ­ന­ന്ത­പുരം: പേ­ട്ട­യില്‍ നി­ന്ന് അജ്ഞാ­ത സം­ഘം ത­ട്ടി­ക്കൊണ്ടു­പോയ ര­ണ്ട് വ­യ­സു­കാ­രി­യു­ടെ കു­ടുംബത്തെ നേ­രി­ട്ട് കാ­ണു­മെ­ന്ന മന്ത്രി വി.ശി­വന്‍­കു­ട്ടി. അ­ന്വേഷ­ണം ശ­ക്ത­മാ­ക്കാന്‍ നിര്‍­ദേ­ശം നല്‍­കി­യ­തായും മന്ത്രി അ­റി­യിച്ചു.

അതേസമയം കുട്ടിയെ കാണാതായിട്ട് എട്ട് മണിക്കൂർ പിന്നിട്ടു. അന്വേഷണത്തിന് അഞ്ച് പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന തുടരുകയാണ്.

മറ്റു ജില്ലകളിലേക്കും അതിര്‍ത്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയെ കാണാതായ സ്ഥലത്തിന് 400 മീറ്റർ അകലെവരെ പോലീസ് നായ എത്തിയതായാണ് വിവരം. അതിഥി തൊഴിലാളികളെയും മയക്കുമരുന്ന് സംഘങ്ങൾ അടക്കമുള്ളവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് ഞായറാഴ്ച അർധരാത്രിയോടെ തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീനദേവി എന്നീ ദന്പതികളുടെ മകൾ മേരിയെയാണ് കാണാതായത്.

മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്തുവന്നിരുന്നതായി മൂത്ത കുട്ടി മൊഴി നൽകിയിരുന്നു.

കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ അറിയിക്കുക: 0471 2743195 കണ്‍ട്രോൾ റൂം: 112
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<