വന്യമൃഗശല്യം പരിഹരിക്കണം: കൽപ്പറ്റയിൽ എകെസിസി ഉപവാസം ആരംഭിച്ചു
വന്യമൃഗശല്യം പരിഹരിക്കണം: കൽപ്പറ്റയിൽ എകെസിസി ഉപവാസം ആരംഭിച്ചു
Thursday, February 22, 2024 1:48 PM IST
കൽപ്പറ്റ: വയനാട് ജില്ലയിലെ വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് (എകെസിസി) മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന ഉപവാസം തുടങ്ങി. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന പ്രതിഷേധം മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.

എകെസിസി രൂപത പ്രസിഡന്‍റ് ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു. എകെസിസിയെയും മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള മറ്റു പ്രസ്ഥാനങ്ങളെയും പ്രതിനിധാനം ചെയ്ത് 501 പേർ ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നിന് രൂപത സഹ വികാരി ജനറാൾ ഫാ. തോമസ് മണക്കുന്നേൽ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിക്കും.

വൈകുന്നേരം കൽപ്പറ്റ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തും. കൈനാട്ടി പരിസരത്തുനിന്ന് പുതിയ സ്റ്റാൻഡിലേക്കു നടത്തുന്ന റാലിയിൽ രൂപതയിലെ ഇടവകകളിൽനിന്നുള്ള വൈദികരും വിശ്വാസികളും സന്യസ്തരും കോട്ടയം രൂപത വയനാട് മേഖല, താമരശേരി, തലശേരി രൂപത എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും ഉൾപ്പെടെ പതിനായിരത്തോളം പേർ അണിനിരക്കും. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ഫ്ളാഗ് ഓഫ് ചെയ്യും.

വൈകുന്നേരം 4.30ന് പുതിയ സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനം തലശേരി അതിരൂപാതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും.

താമരശേരി ബിഷപ്പും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ ബിഷപ് ഡെലിഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണവും കോട്ടയം രൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി അനുഗ്രഹപ്രഭാഷണവും നടത്തും.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജോണ്‍സണ്‍ തൊഴുത്തുങ്കൽ, ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, സെബാസ്റ്റ്യൻ പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും.

കാടും നാടും വേര്‍തിരിക്കുക, ഫെന്‍സിംഗ് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുക, നൈസര്‍ഗിക വനവത്കരണം നടത്തുക, വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെ ടുന്നവരുടെ കുടുംബങ്ങള്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും ജീവനോപാധികള്‍ നഷ്ടമാകുന്നവര്‍ക്കും കാലാനുസൃത നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുക, വനവിസ്ത്യതിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, വനനിയമങ്ങള്‍ കാലോചിതമാക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<