ധ്രുവ് ജുറെലിന് കന്നിസെഞ്ചുറി നഷ്ടം; ഇന്ത്യ 307നു പുറത്ത്, ഇംഗ്ലണ്ടിന് ലീഡ്
ധ്രുവ് ജുറെലിന് കന്നിസെഞ്ചുറി നഷ്ടം; ഇന്ത്യ 307നു പുറത്ത്, ഇംഗ്ലണ്ടിന് ലീഡ്
Sunday, February 25, 2024 12:59 PM IST
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്ത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് യുവതാരം ധ്രുവ് ജുറെൽ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് സ്കോർ 300 കടത്തിയത്.

നേരത്തെ ഏഴിന് 219 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ധ്രുവ് ജുറെലിന്‍റെയും കുൽദീപ് യാദവിന്‍റെയും ചെറുത്തുനില്പിന്‍റെ ബലത്തിൽ 250 കടന്നു. എട്ടാംവിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസിന്‍റെ വിലയേറിയ കൂട്ടുകെട്ട് പടുത്തുയർത്തി.

പിന്നാലെ ജയിംസ് ആൻഡേഴ്സണിന്‍റെ പന്തിൽ ദൗർഭാഗ്യത്തിന്‍റെ രൂപത്തിൽ കുൽദീപിന്‍റെ വിക്കറ്റ് നഷ്ടമായി. കുല്‍ദീപിന്‍റെ ബാറ്റില്‍ കൊണ്ട പന്ത് ഉരുണ്ട് നീങ്ങി സ്റ്റംപില്‍ കൊള്ളുകയായിരുന്നു. 131 പന്തിൽ നിന്ന് 28 റൺസായിരുന്നു കുൽദീപിന്‍റെ സമ്പാദ്യം.

എട്ടുവിക്കറ്റ് നഷ്ടമായതോടെ ഇന്ത്യയെ എളുപ്പം പുറത്താക്കാൻ ഇംഗ്ലണ്ട് കിണഞ്ഞു പരിശ്രമിച്ചെങ്കിലും പത്താമനായി എത്തിയ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപിനെ കൂട്ടുപിടിച്ച് ജുറെൽ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. ഒരു സിക്സ് അടക്കം 29 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ആകാശ്ദീപിനെ ഷോയിബ് ബഷീർ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.

ആകാശ് ദീപ് പുറത്തായശേഷം സിറാജിനെ ഒരറ്റത്ത് നിര്‍ത്തി ജുറെൽ ഇന്ത്യൻ സ്കോർ 300 കടത്തി. ഒടുവിൽ കന്നിസെഞ്ചുറിക്ക് 10 റൺസകലെ ജുറെലിന്‍റെയും ഇന്ത്യയുടെയും ഇന്നിംഗ്സ് അവസാനിച്ചു. ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ ബൗള്‍ഡായി ജുറെല്‍ പുറത്താവുമ്പോള്‍ ഇംഗ്ലണ്ടിന് 46 റണ്‍സിന്‍റെ ലീഡ് മാത്രമാണുണ്ടായിരുന്നത്.

ഇംഗ്ലണ്ടിനായി ഷുയൈബ് ബഷീര്‍ 119 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ടോം ഹാർട്‌ലി മൂന്നും ജയിംസ് ആന്‍ഡേഴ്സണ്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപയിയായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 52 റൺസെടുക്കുന്നതിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി. 15 റൺസെടുത്ത ബെൻ ഡക്കറ്റും റണ്ണൊന്നുമെടുക്കാതെ ഒല്ലി പോപ്പുമാണ് പുറത്തായത്. അശ്വിനാണ് രണ്ടുവിക്കറ്റും. 28 റൺസുമായി സാക്ക് ക്രോളിയും ഒമ്പതു റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<