മാതാവ് കൊന്ന് കുഴിച്ചുമൂടി‍യ നവജാത ശിശുവിന്‍റെ മൃതദേഹം പുറത്തെടുത്തു
മാതാവ് കൊന്ന് കുഴിച്ചുമൂടി‍യ നവജാത ശിശുവിന്‍റെ മൃതദേഹം പുറത്തെടുത്തു
Thursday, February 29, 2024 11:10 AM IST
മലപ്പുറം: താനൂരിൽ മാതാവ് കൊന്ന് കുഴിച്ചു മൂടിയ മൂന്നുദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.

യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തിരൂർ തഹസീൽദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വി.വി. ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടത്തിയത്.

ഈ മാസം 24നാണ് താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കോഴിക്കോട് മെഡിക്കൽ കോളജിൽ കുഞ്ഞിന് ജന്മം നൽകിയത്. യുവതി കുഞ്ഞുമായി താനൂരിലെ വീട്ടിലെത്തി.

വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടന്ന സമയം ബക്കറ്റിൽ വെള്ളം നിറച്ച് ഇവർ കുഞ്ഞിനെ മുക്കികൊല്ലുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവരെ കഴിഞ്ഞ ദിവസമാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ വീടിന് സമീപം കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയതായി ഇവർ പോലീസിനോട് പറഞ്ഞു. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ജുമൈലത്ത് ഒരു വർഷമായി ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു. മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<