സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് 280 രൂപ
സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് 280 രൂപ
Thursday, March 28, 2024 11:08 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 49,360 രൂപയിലും ഗ്രാമിന് 6,170 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 30 രൂപ വർധിച്ച് 5,140 രൂപയിലും ഒരു പവന് 240 രൂപ കൂടി 41,120 രൂപയിലുമെത്തി.

ബുധനാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ചൊവ്വാഴ്ച സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിനു പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഒമ്പതിന് ഈ റിക്കാര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. അന്ന് പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി.


21ന് സംസ്ഥാനത്തെ സ്വർണവില ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമെന്ന സര്‍വകാല റിക്കാർഡ് കുറിച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ 3,000 രൂപയിലധികമാണ് വർധിച്ചത്. 22ന് വില 360 രൂപയുടെ കുറവോടെ 49,080 രൂപയിലേക്കെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 49,000ല്‍ താഴെ എത്തിയ ശേഷമാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 440 രൂപയാണ് വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ഔണ്‍സിന് അഞ്ചു ഡോളറോളം ഉയര്‍ന്ന് 2,195 ഡോളറിലാണുള്ളത്.

അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<