എന്തിന് അരുണാചലിൽ പോയി; ദുരൂഹതകൾ ബാക്കി
എന്തിന് അരുണാചലിൽ പോയി; ദുരൂഹതകൾ ബാക്കി
Wednesday, April 3, 2024 4:43 PM IST
തിരുവനന്തപുരം: നവീൻ തോമസും ദേവിയും ആര്യയും അരുണാചൽ പ്രദേശിലെ ഇറ്റാനഗര്‍ എന്തിനാണ് തെരഞ്ഞെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. അടുത്ത മാസം ഏഴിന് വിവാഹം നടക്കാനിരിക്കെയാണ് ആര്യ ദമ്പതികൾക്കൊപ്പം അരുണാചലിലേക്ക് പോയത്.

എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3,748 കിലോ മീറ്റർ അകലെയുള്ള സിറോ എന്ന സ്ഥലം മൂവർ സംഘം തെരഞ്ഞെടുത്തു എന്നത് വ്യക്തമല്ല. രാജ്യാതിർത്തിയിലുള്ള ഗ്രാമം തെരഞ്ഞെടുത്തത് ആരെങ്കിലും നിർദ്ദേശിച്ചാണോ അതോ സ്വയം തെരഞ്ഞെടുത്താണോ എന്നത് പോലീസ് അന്വേഷിക്കുകയാണ്. ഇവരുടെ കൂട്ടത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും വ്യക്തമായിട്ടില്ല.

17-നാണ് നവീനും ദേവിയും കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങുന്നത്. 27-നാണ് ആര്യയെയും കൂട്ടി സംഘം അരുണാചലിലേക്ക് പോയത്. കഴിഞ്ഞ മാസം 17-നാണ് ഇവർ കോട്ടയത്തെ വീട്ടിൽ നിന്നും യാത്ര പോയത്. 10 ദിവസം ഇവർ എവിടെയായിരുന്നുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 27-നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വൈകാതെ നാട്ടിലെത്തിക്കും. വീട്ടുകാരുടെ വിശദമായ മൊഴി കൂടി പൊലീസ് ശേഖരിക്കും. നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27-നാണ് വട്ടിയൂര്‍കാവ് പോലീസിന് ലഭിച്ചത്. തുടർന്ന് ന‌ടത്തിയ അന്വേഷണത്തിലാണ് മൂവരുടെയും യാത്രാ വിവരങ്ങൾ പോലീസിന് ലഭിച്ചത്.


ദമ്പതികളുടെ ദുരൂഹമരണം; നടുങ്ങി നാട്

കോട്ടയം: മീനടം നെടുംപൊയ്കയില്‍ നവീനിന്‍റെയും ഭാര്യ ദേവിയുടെയും അരുണാചല്‍ പ്രദേശിലെ ദുരൂഹമരണത്തില്‍ നടുങ്ങി നാട്. ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന എന്‍.എ. തോമാസിന്‍റെയും ഫിനാല്‍ഷല്‍ കോര്‍പറേഷന്‍ മാനേജരായിരുന്ന അന്നമ്മ തോമസിന്‍റെയും മകനാണ് നവീന്‍.

12 വര്‍ഷം മുന്പാണു നവീനും ദേവിയും വിവാഹിതരാകുന്നത്. കഴിഞ്ഞ 17-നാണ് നവീന്‍ അവസാനമായി വീട്ടില്‍നിന്നു പോയതെന്നു പിതാവ് പറഞ്ഞു. മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണു വീട്ടുകാരുടെയും നാട്ടുകാരുടെ അഭിപ്രായം.

അരുണാചല്‍പ്രദേശിലേക്ക് വിനോദയാത്ര പോവുകയാണെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. മൂന്നു ദിവസം മുന്പേ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ രണ്ടുദിവസം കൊണ്ടു വീട്ടില്‍ തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു.

സംഭവത്തില്‍ നവീനിന്‍റെ വീട്ടിലെത്തി പോലീസ് പ്രാഥമിക വിവരങ്ങള്‍ തേടി. മരണത്തിനു കാരണം ദുര്‍മന്ത്രവാദമാണെന്ന സംശയത്തിൽ വീട്ടുകാര്‍ക്കു കൂടുതലായി അറിയില്ലെന്നും അന്വേഷണം വേണമെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<