കളിക്കുന്നതിനിടെ മാൻഹോളിൽ വീണ രണ്ടുവയസുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ മാൻഹോളിൽ വീണ രണ്ടുവയസുകാരന് ദാരുണാന്ത്യം
Friday, April 5, 2024 6:25 AM IST
ഗുരുഗ്രാം: ഗുരുഗ്രാമിൽ മാൻഹോളിൽ വണ രണ്ടുവയസുകാരൻ മരിച്ചു. സിഹി ഗ്രാമത്തിൽ സെക്ടർ 37ലാണ് സംഭവം.

പ്രദീപ് കുമാർ എന്ന കുട്ടിയാണ് മരിച്ചത്. പിതാവ് ഭഗത് കുമാറിന്‍റെ ചായക്കടയുടെ സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി തുറന്നു കിടന്ന മാൻഹോളിലേക്ക് വീഴുകയായിരുന്നു.

സംഭവത്തിൽ അധികാരികൾക്കെതിരെ ആരോപണവുമായി ഭഗത് കുമാർ രംഗത്തെത്തി. "എന്‍റെ മകൻ എന്‍റെ ചായക്കടയ്ക്ക് സമീപം കളിക്കുകയായിരുന്നു. ഇതിനിടെ തുറന്നുകിടന്ന മാൻഹോളിൽ വീണു. ഞങ്ങൾ അവനെ തിരഞ്ഞപ്പോൾ അഴുക്കുചാലിൽ കിടക്കുന്നത് കണ്ടു'. ഭഗത് കുമാർ പരാതിയിൽ പറഞ്ഞു. അധികൃതരുടെ അനാസ്ഥ മൂലമാണ് തന്‍റെ മകൻ മരിച്ചതെന്ന് കുമാർ പരാതിയിൽ ആരോപിച്ചു.


പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ, വ്യാഴാഴ്ച സെക്ടർ 37 പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 283 (പൊതുവഴിയിലോ നാവിഗേറ്റിംഗ് ലൈനിലോ ഉള്ള അപകടം അല്ലെങ്കിൽ തടസം), 304A (അശ്രദ്ധമൂലം മരണത്തിന് കാരണമാകൽ) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.

നേപ്പാൾ സ്വദേശിയായ കുമാർ കഴിഞ്ഞ രണ്ട് വർഷമായി കുടുംബത്തോടൊപ്പം ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്നും ഒരു ചായക്കട നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<