പോലീസ് കാന്‍റീനുകളില്‍നിന്നു നികുതി ഇളവുള്ള സാധനങ്ങള്‍ ഇനി പോലീസുകാര്‍ക്കു മാത്രം
പോലീസ് കാന്‍റീനുകളില്‍നിന്നു നികുതി ഇളവുള്ള സാധനങ്ങള്‍ ഇനി പോലീസുകാര്‍ക്കു മാത്രം
Tuesday, April 9, 2024 8:48 PM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്തെ പോലീസ് കാന്‍റീനു(കേന്ദ്രീയ പോലീസ് കല്യാണ്‍ ബണ്ഡാര്‍)കളില്‍ ജിഎസ്ടി കുറച്ചതു മൂലം ഇനി നികുതി ഇളവുള്ള സാധനങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വാങ്ങാന്‍ കഴിയൂ. കേന്ദ്ര സര്‍ക്കാര്‍ പോലീസ് കാന്‍റീനുകളില്‍ ജിഎസ്ടി നിരക്ക് പകുതിയായി കുറച്ചുകൊണ്ടുള്ള ഉത്തരവ് ഈ മാസം ഒന്നിനാണ് പുറപ്പെടുവിച്ചത്.

ഇതോടെയാണ് പോലീസ് കാന്‍റീനുകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് കാന്‍റീന്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാമായിരുന്നു.

എന്നാല്‍ ജിഎസ്ടി കുറച്ചതോടെ നികുതി ഇളവുള്ള സാധനങ്ങള്‍ ഈ വിഭാഗങ്ങള്‍ക്ക് ഇനി വാങ്ങാന്‍ കഴിയില്ല. കുറഞ്ഞ വിലയ്ക്ക് കാന്‍റീനില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പലരും മറിച്ചു വില്ക്കുന്നുവെന്ന ആക്ഷേപവും പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇതോടെ അത്തരം വില്പനയും നിലയ്ക്കും. കാർഡ് ഉടമയായ പോലീസ് ഉദ്യോഗസ്ഥൻ നേരിട്ടെത്തിയാൽ മാത്രമെ സാധനങ്ങൾ വാങ്ങാനാകൂ.

പോലീസ് കാന്‍റീനുകളില്‍നിന്നും വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കണമെന്നായിരുന്നു കേരള പോലീസിന്‍റെ ആവശ്യം. കാന്‍റീന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സെന്‍ട്രല്‍ മാനേജ്‌മെന്‍റ് കമ്മിറ്റി ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് പല തവണ കത്ത് നല്‍കിയിരുന്നു.


ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും മിലിറ്റി ക്യാന്‍റീനുകള്‍ക്ക് സമാനമായ ജിഎസ്ടി പകുതിയായി കുറയ്ക്കുകയാണ് ചെയ്തത്. പോലീസുദ്യോഗസ്ഥര്‍ക്ക് പ്രതിമാസം കാന്‍റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള തുകയിലും വന്‍ വെട്ടിക്കുറച്ചിലാണ് വന്നിരിക്കുന്നത്.

മുമ്പ് പ്രതിമാസം ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് വാങ്ങാമായിരുന്നു. ഇതില്‍ ഗണ്യമായ കുറവ് വരുത്തി. ഓഫീസര്‍ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന് ഓരോ മാസവും 11,000 രൂപയ്ക്കും സബോര്‍ഡിനേറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് 9,000 രൂപയ്ക്കും ഇതിന് താഴെ റാങ്കിലുള്ളവര്‍ക്ക് 8,000 രൂപയ്ക്കും മാത്രമേ സാധനങ്ങള്‍ വാങ്ങാനാവൂ.

10 ലക്ഷം രൂപവരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒരു വര്‍ഷം വാങ്ങാമായിരുന്നത് നിലവില്‍ ഒരു ലക്ഷം രൂപയാക്കി നിജപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<