പി.വി.അന്‍­വ­റി­ന്‍റെ റി­സോര്‍­ട്ടി­ലെ ല­ഹ­രി­പ്പാര്‍ട്ടി; എം­എല്‍എ­യെ കേ­സില്‍ നി­ന്ന് ഒ­ഴി­വാ­ക്കിയ­ത് പരി­ശോ­ധി­ക്കാന്‍ ഹൈ­ക്കോട­തി നിര്‍­ദേശം
പി.വി.അന്‍­വ­റി­ന്‍റെ റി­സോര്‍­ട്ടി­ലെ ല­ഹ­രി­പ്പാര്‍ട്ടി; എം­എല്‍എ­യെ കേ­സില്‍ നി­ന്ന് ഒ­ഴി­വാ­ക്കിയ­ത് പരി­ശോ­ധി­ക്കാന്‍ ഹൈ­ക്കോട­തി നിര്‍­ദേശം
Thursday, April 11, 2024 10:34 AM IST
കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കെട്ടിട ഉടമയായ അന്‍വറിനെ ഒഴി­വാ­ക്കി­യ­തില്‍ ഹൈ­ക്കോട­തി ഇ­ട­പെ­ടല്‍. ഏത് സാഹചര്യത്തിലാണ് അന്‍വറിനെ കേസില്‍ നിന്നും ഒഴിവാക്കി­യ­തെ­ന്ന് പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍­കി. നാ­ലാ­ഴ്­ച­യ്­ക്ക­കം ഇത് സംബന്ധിച്ചുള്ള പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് നിര്‍ദേ­ശം.

റി­സോര്‍­ട്ടില്‍­നി­ന്ന് അ­ന­ധികൃ­ത മ­ദ്യ­ശേഖ­രം പി­ടി­ച്ചെ­ടു­ത്തി­ട്ടും അന്‍­വ­റി­നെ­തി­രെ കേ­സെ­ടു­ത്തി­ല്ലെ­ന്ന് കാ­ട്ടി മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവര്‍ത്ത­കന്‍ നല്‍കി­യ ഹര്‍­ജി­യി­ലാണ് കോട­തി ഇ­ട­പെ­ട­ലു­ണ്ടാ­യത്. 2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടി­ക്കിടെ ലൈ­സന്‍­സ് ഇല്ലാ­തെ സൂ­ക്ഷിച്ച മദ്യം പിടികൂടിയ­ത്.


രഹസ്യവി­വ­ര­ത്തെ­തു­ടര്‍­ന്നാ­ണ് എക്സൈസ് ­ഇ­വി­ടെ­യെ­ത്തി പരി­ശോ­ധ­ന ന­ട­ത്തി­യത്. അ­ന­ധി­കൃ­തമാ­യ സൂ­ക്ഷി­ച്ച മദ്യം ക­സ്­റ്റ­ഡി­യി­ലെ­ടു­ക്കു­കയും അ­ഞ്ച് പേ­രെ പി­ടി­കൂ­ടു­കയും ചെ­യ്­തി­രുന്നു. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പി.വി.അന്‍വറിനെ ഒഴിവാക്കി എക്‌സൈസ് കുറ്റപ­ത്രം സ­മര്‍­പ്പി­ച്ചത്.

ഇത് ചോദ്യം ചെ­യ്­ത് മലപ്പുറം സ്വദേശിയായ ആൾ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍­കി­യെ­ങ്കിലും ന­ട­പ­ടി­യു­ണ്ടാ­യില്ല. ഇ­തോ­ടെ ഇ­യാള്‍ കോ­ട­തി­യെ സ­മീ­പി­ക്കു­ക­യാ­യി­രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<