സാമ്പത്തിക തട്ടിപ്പ്; ഹാർദിക് പാണ്ഡ്യയുടെ അർധസഹോദരൻ അറസ്റ്റിൽ
സാമ്പത്തിക തട്ടിപ്പ്; ഹാർദിക് പാണ്ഡ്യയുടെ അർധസഹോദരൻ അറസ്റ്റിൽ
Thursday, April 11, 2024 12:25 PM IST
മുംബൈ: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ അർധ സഹോദരൻ വൈഭവ് പാണ്ട്യ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഹാർദിക്കിന്‍റെയും സഹോദരൻ ക്രുനാൽ പാണ്ഡ്യയുടെയും പരാതിയിലാണ് നടപടി.

ഇരുവരുടെയും സംയുക്ത സംരഭത്തിൽ നിന്നും വൈഭവ് പാണ്ട്യ 4.3 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം എന്നീ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിശ്വാസ വ‍ഞ്ചന, ചതി എന്നീ കുറ്റങ്ങളും മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം വൈഭപ് പാണ്ഡ്യയ്ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് ഹാര്‍ദിക്കും സഹോദരന്‍ ക്രുനാലും വൈഭവ് പാണ്ഡ്യയും ചേര്‍ന്ന് പോളിമര്‍ ബിസിനസില്‍ നിക്ഷേപം നടത്തിയിരുന്നു. 40 ശതമാനം വീതം ഹാര്‍ദിക്കും ക്രുനാലും 20 ശതമാനം വിഹിതം വൈഭവും നടത്തുമെന്ന കരാറിലായിരുന്നു നിക്ഷേപം നടത്തിയത്. ഇതിന് പുറമെ സ്ഥാപനത്തിന്‍റെ ദൈനംദിന കാര്യങ്ങള്‍ നോക്കാനുള്ള ചുമതലയും വൈഭവിനായിരുന്നു.


നിക്ഷേപത്തിന്‍റെ അടിസ്ഥാനത്തില്‍ ലാഭവിഹിതം വീതിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഹാര്‍ദിക്കിനെയും ക്രുനാലിനെയും അറിയിക്കാതെ മറ്റൊരു പോളിമര്‍ ബിസിനസ് സ്ഥാപനം തുടങ്ങിയ വൈഭവ്, ഇരുവരുമായുള്ള പങ്കാളിത്ത കരാര്‍ ലംഘിച്ചുവെന്നാണ് ഒരു പരാതി. ഇതുവഴി ആദ്യ സ്ഥാപനത്തില്‍ നിന്നുള്ള ലാഭം കുത്തനെ ഇടിയുകയും മൂന്ന് കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തു.

ഇതിന് പുറമെ വൈഭവ് സംയുക്ത പങ്കാളിത്തത്തില്‍ തുടങ്ങിയ സ്ഥാപനത്തിലെ നിക്ഷേപം ഹാര്‍ദിക്കിന്‍റെയും ക്രുനാലിന്‍റെയും അനുമതിയില്ലാതെ 33.3 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് സഹോദരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<