യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ
യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ
Friday, April 12, 2024 12:26 PM IST
തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്തു. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പെരിങ്ങാശേരി സ്വദേശി മര്‍ഫിയെ (35) ആണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇയാള്‍ക്കെതിരേ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു.

പോലീസുകാരനൊപ്പം ഉണ്ടായിരുന്ന മഞ്ചിക്കല്ല് സ്വദേശി ബിജുവിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തെ അഡ്വക്കറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാരനാണ് ഇയാളെന്നാണ് പോലീസിനു ലഭിച്ച വിവരം.

ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ള യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസ് ഇറങ്ങി അവിടെയുള്ള ബേക്കറിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്.


യുവതിയെ മര്‍ഫി കാറില്‍ പിന്തുടര്‍ന്നു കിളിയറ റോഡിലെ പാലത്തിന്‍റെ സമീപം എത്തിയപ്പോള്‍ കാര്‍ മുന്നില്‍ കയറ്റി വട്ടം നിര്‍ത്തി. തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന് യുവതിക്കുനേരേ ഇയാള്‍ അശ്ലീല ചേഷ്ടകള്‍ കാട്ടി. യുവതി മുന്നോട്ട് നടന്നതോടെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇയാള്‍ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി.

ഭയന്നുപോയ യുവതി പേടിച്ച് അടുത്തുള്ള കടയില്‍ ഓടിക്കയറുകയായിരുന്നു. കടയിലുണ്ടായിരുന്നവര്‍ ഇറങ്ങിവന്നതോടെ ഇവര്‍ സ്ഥലത്തു നിന്നു പോകുകയായിരുന്നു. പിന്നീട് യുവതി പിതാവിനൊപ്പം എത്തി പോലീസില്‍ പരാതി നല്‍കി.

സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പോലീസുകാരന്‍റെ വാഹനത്തിലാണ് യുവതിയെ പിന്തുടര്‍ന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<