വനംവകുപ്പി­ന്‍റെ വിവാദ സർക്കുലർ; അപ്രായോഗിക നിര്‍­ദേ­ശ­ങ്ങള്‍ തി­രുത്തുമെന്ന് മന്ത്രി ശശീന്ദ്രൻ
വനംവകുപ്പി­ന്‍റെ വിവാദ സർക്കുലർ; അപ്രായോഗിക നിര്‍­ദേ­ശ­ങ്ങള്‍ തി­രുത്തുമെന്ന് മന്ത്രി ശശീന്ദ്രൻ
Saturday, April 13, 2024 3:45 PM IST
തി­രു­വ­ന­ന്ത­പുരം: ആ­നക­ളെ പൂ­രത്തിന് എ­ഴു­ന്ന­ള്ളി­ക്കു­ന്ന­തു­മാ­യി ബ­ന്ധ­പ്പെ­ട്ട മാര്‍­ഗ­നിര്‍­ദേ­ശ­ങ്ങള്‍ അ­ടങ്ങിയ വനംവകുപ്പി­ന്‍റെ സര്‍­ക്കു­ലര്‍ പിന്‍­വ­ലി­ക്കു­മെ­ന്ന് വ­നം­മന്ത്രി എ.കെ.ശശീ­ന്ദ്രന്‍. സര്‍ക്കുലറിലെ അപ്രായോഗിക നിര്‍­ദേ­ശ­ങ്ങള്‍ തി­രുത്തി­യ ശേ­ഷം കോ­ട­തി­യില്‍ പുതി­യ സ­ത്യ­വാം­ഗ്മൂ­ലം സ­മര്‍­പ്പി­ക്കു­മെന്നും മന്ത്രി പ്ര­തി­ക­രിച്ചു.

വ­നം­വ­കു­പ്പിന്‍റെ സര്‍ക്കുലറില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ ഉത്കണ്ഠ അ­റി­യി­ച്ച സാ­ഹ­ച­ര്യ­ത്തി­ലാ­ണ് മ­ന്ത്രി­യു­ടെ പ്ര­തി­ക­രണം. കോടതി നിര്‍ദേശപ്രകാരം വേഗത്തില്‍ തയാറാക്കി­യ സര്‍­ക്കു­ലര്‍ ആ­ണിത്. അതു­കൊ­ണ്ടാ­ണ് അ­പ്രാ­യോഗി­ക നിര്‍­ദേ­ശ­ങ്ങള്‍ ഉള്‍­പ്പെ­ട്ടത്.

ഉത്സവ പരിപാടികള്‍ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമാണ്. എ­ന്നാല്‍ നിയമം മറികടന്ന് തീരുമാനം എടുക്കാന്‍ കഴിയില്ല. ആനകളുടെ സംരക്ഷണവും ഉറ­പ്പാ­ക്കുമെന്ന് മന്ത്രി പറഞ്ഞു.


തി­ങ്ക­ളാഴ്ച കോ­ട­തി­യില്‍ പു­തു­ക്കി­യ സ­ത്യ­വാം­ഗ്മൂ­ലം സ­മ­ര്‍­പ്പി­ക്കും. അടിയന്തരസാഹ­ചര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആ­ന­ക­ളു­ടെ 50 മീ­റ്റ­ര്‍ ചു­റ്റ­ള­വില്‍ തീ­വെട്ടി, താ­ള­മേളം, പട­ക്കം എന്നി­വ ഇ­ല്ലെ­ന്ന് ഉറ­പ്പ് വ­രുത്ത­ണം. ആ­ന­ക­ളു­ടെ 50 മീ­റ്റര്‍ അക­ലെ മാ­ത്ര­മേ ആ­ളുക­ളെ നിര്‍­ത്താവൂ, ചൂ­ട് കു­റ­യ്­ക്കാ­നാ­യി ഇ­ട­യ്­ക്കി­ടെ ആ­നക­ളെ ന­ന­യ്­ക്കണം തു­ട­ങ്ങി­യ നിർദേശങ്ങളാണ് വനംവകുപ്പിന്‍റെ സർക്കുലറിൽ ഉള്ളത്. ഇത് തൃശൂർ പൂരത്തിന് പ്രതിസന്ധിയാകുമെന്ന അവസ്ഥ വന്നതോടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഇതിനെതിരേ രംഗത്തുവന്നിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<