മെമ്മറി കാർഡ് കാണാമറയത്ത് തന്നെ; കെഎസ്ആർടിസി ജീവനക്കാരിൽനിന്നു മൊഴിയെടുത്തു
മെമ്മറി കാർഡ് കാണാമറയത്ത് തന്നെ; കെഎസ്ആർടിസി ജീവനക്കാരിൽനിന്നു മൊഴിയെടുത്തു
Friday, May 3, 2024 12:50 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിലുണ്ടായ തർക്കത്തിലെ നിർണായക തെളിവായ സിസിടിവി കാമറ ദൃശ്യങ്ങളുടെ മെമ്മറി കാർഡ് നഷ്‌ടമായ സംഭവത്തിൽ പോലീസ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും അന്ന് ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്‌ടറിൽ നിന്നും മൊഴിയെടുത്തു.

തന്പാനൂർ പോലീസാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും മൊഴിയെടുത്തത്. ഇന്നും മൊഴിയെടുപ്പ് തുടരുമെന്നും ഡ്യൂട്ടി സമയത്ത് ഉണ്ടായിരുന്നു കണ്ടക്‌ടറിൽ നിന്നും കൂടുതൽ വിവരങ്ങൾ ആരായുമെന്നും തന്പാനൂർ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച ഫോറൻസിക് വിദഗ്ധർ ബസ് പരിശോധന നടത്തിയിരുന്നു. തന്പാനൂർ ബസ് ടെർമിനലിൽ പാർക്ക് ചെയ്തിരുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നും സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ കന്‍റോണ്‍മെന്‍റ് പോലീസ് എത്തിയപ്പോഴാണ് മെമ്മറി കാർഡ് കാണാതായ വിവരം പുറത്ത് വന്നത്.

ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും തന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള നിർണായക തെളിവാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങളെന്നും കാട്ടി ഡ്രൈവർ യദു ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകിയത്.


അതേസമയം ഡ്രൈവർ യദു മേയർ ആര്യാ രാജേന്ദ്രനെതിരെയും എംഎൽഎ സച്ചിൻദേവിനെതിരെയും നൽകിയ പരാതി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് പ്രാഥമിക അന്വേഷണം കന്‍റോണ്‍മെന്‍റ് പോലീസ് ആരംഭിച്ചു. മേയർക്കെതിരെ യദു നൽകിയ പരാതിയിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കിട്ടിയാൽ മാത്രമെ തുടർനടപടികൾ സാധ്യമാകുകയുള്ളു. നിലവിൽ പോലീസ് അന്വേഷണം പാതിവഴിയിൽ നിലച്ച മട്ടിലാണ്.

അതേസമയം, യദുവിന്‍റെ പരാതിയിൽ മേയർ, എംഎൽഎ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അനാസ്ഥയെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യാഴാഴ്ച ഡിജിപിക്ക് നിർദേശം നൽകിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<