രോഹിത് വെമുലയുടെ ആത്മഹത്യ; പോലീസ് റിപ്പോർട്ട് തള്ളി തെലുങ്കാന സർക്കാർ; പുനരന്വേഷണം പ്രഖ്യാപിച്ചു
രോഹിത് വെമുലയുടെ ആത്മഹത്യ; പോലീസ് റിപ്പോർട്ട് തള്ളി തെലുങ്കാന സർക്കാർ; പുനരന്വേഷണം പ്രഖ്യാപിച്ചു
Saturday, May 4, 2024 9:46 AM IST
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ജീവനൊടുക്കിയ സംഭവത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍. രോഹിത് ദളിതല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളിയാണ് ഉത്തരവ്.

തെലുങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസ് അന്വേഷണത്തിൽ രോഹിത്തിന്‍റെ അമ്മ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള പോലീസ് റിപ്പോർട്ട് വെള്ളിയാഴ്ചയാണ് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോര്‍ട്ട് തള്ളുന്നത് സംബന്ധിച്ച് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

രോ­ഹി­ത് ജീവനൊടുക്കാൻ ഏ­തെ­ങ്കിലും വ്യ­ക്തി­കള്‍ കാ­ര­ണ­മാ­യി­ട്ടി­ല്ലെ­ന്നാ­യിരുന്നു പോ­ലീ­സിന്‍റെ ­റി­പ്പോര്‍ട്ട്. ഈ സാ­ഹ­ച­ര്യ­ത്തില്‍ കേസിലെ പ്രതികളെ വെറുതെ വിടണമെന്നും പോലീ­സ് ആവ­ശ്യ­പ്പെട്ടിരുന്നു.

സര്‍­വ­ക­ലാശാ­ല വിസി അപ്പാ റാവു, അന്നത്തെ എംപി ബന്ദരു ദത്താത്രേയ, അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട കാമ്പസിലെ എബിവിപി നേതാക്കള്‍ എന്നിവരെ വെറുതെ വിടണം എന്ന് റിപ്പോര്‍­ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.


രോ­ഹി­ത് ദ­ളി­ത് വി­ദ്യാര്‍­ഥി ആ­യി­രു­ന്നി­ല്ലെ­ന്നാ­ണ് പോ­ലീ­സി­ന്‍റെ വാ­ദം. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയത്. ഇത് പുറത്തുവരു­മോ എ­ന്ന ഭയ­മാ­യി­രിക്കാം ജീ­വ­നൊ­ടു­ക്കാന്‍ കാ­ര­ണ­മെ­ന്നാ­ണ് പോ­ലീ­സ് റി­പ്പോര്‍ട്ട്.

2016 ജനുവരി 17നാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ജീവനൊടുക്കിയ­ത്. സര്‍വകലാശാലയില്‍ നേരിട്ടിരുന്ന ദളിത് വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു ആത്മ­ഹ­ത്യ­യെ­ന്നാ­യി­രു­ന്നു ആ­രോ­പ­ണ­മു­യര്‍­ന്നത്.

താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനെതിരായ രാപകല്‍ സമരത്തിനൊടുവിലായിരുന്നു രോഹി­ത് ജീ­വ­നൊ­ടു­ക്കിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<