കോഴിക്കോട്: എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയുന്നില്ലെന്ന് പറഞ്ഞാല്‍ അത് വലിയ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എക്‌സൈസ് വകുപ്പ് കൈയിലുണ്ടോയെന്ന് മന്ത്രി പരിശോധിക്കണമെന്നും സതീശന്‍ പരിഹസിച്ചു.

എക്‌സൈസ് വകുപ്പിന്‍റെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് അനാവശ്യ ഇടപെടല്‍ നടത്താനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ബാര്‍ കോഴ ആരോപണത്തില്‍ മുഴുവന്‍ വിവരങ്ങളും തെളിവുകളും താന്‍ ഹാജരാക്കിയിരുന്നു. സര്‍ക്കാര്‍ അഴിമതികള്‍ നടത്തുമ്പോള്‍ അനാവശ്യമായ ഒരു ധൃതി കാണിക്കാറുണ്ട്.അതുതന്നെയാണ് ഇവിടെയും കണ്ടത്.

ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിക്കൊടുക്കാനും ഏറ്റവും ആവേശത്തോടെ മുന്‍കൈ എടുത്ത് ഇറങ്ങിയിരിക്കുന്നത് ടൂറിസം വകുപ്പാണ്. പാവപ്പെട്ട ഉദ്യോഗസ്ഥരെക്കൊണ്ട് കൂടി നുണ പറയിപ്പിക്കുകയാണ്. ടൂറിസം വകുപ്പ് മന്ത്രി റിയാസിന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെങ്കില്‍ എക്‌സൈസ് വകുപ്പ് മന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.