പാലാ: മാനത്തൂരിൽ വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റ് അധ്യാപകന്‍ മരിച്ചു. കടനാട് സെന്‍റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകൻ മാനത്തൂര്‍ പനയ്ക്കപ്പന്തിയില്‍ ജിമ്മി ജോസ് (47) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. വീടിനു സമീപത്തെ പുരയിടത്തിലൂടെ പോകുന്ന വൈദ്യുത ലൈനിലെ ടച്ചിംഗ് വെട്ടാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. വൈദ്യുതലൈനിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പ്രവിത്താനം കാവുകാട്ട് മെമ്മോറിയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ഡാലിയ, മക്കള്‍: കോളിന്‍ ജിമ്മി (കോതമംഗലം എംഎ കോളജ്) എഡ്വിന്‍ ജിമ്മി ( പ്ലസ് ടു വിദ്യാര്‍ഥി, സെന്‍റ് സെബാസ്റ്റ്യന്‍ എച്ച്എച്ച്എസ്, കടനാട്).