പത്തനംതിട്ട: ശബരിമലയിലെ വിഐപി ദർശനവുമായി ബന്ധപ്പെട്ട് ഭക്തരെ തടഞ്ഞു നിർത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം തേടി. കഴിഞ്ഞദിവസം ഹരിവരാസന സമയം നടൻ ദിലീപിന് പരിഗണ നൽകുകയും അതിനായി മറ്റു ഭക്തരെ തടഞ്ഞു നിർത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി.

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുക എന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിച്ച് പരമപ്രധാനമാണ്. എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങളും സമാധാനത്തോടെയുള്ള ദർശനവും ഒരുക്കുന്നതിന് ബോർഡ് പ്രതിജ്ഞാബദ്ധമാണ്.

ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊള്ളും. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.