കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോണ്‍ പൊലീസ് കണ്ടെത്തിയത്. ഫോണ്‍ ലോക്കായ നിലയിലാണ്. മൊബൈൽ ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും.

ഷൈനിയുടെ ഫോണും ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോൺ കാണാതായത്തിൽ ദുരൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും.

ഷൈനിയുടെ മാതാപിതാക്കളുടെയടക്കം മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. ഇതിനാൽ തന്നെ ഫോണ്‍ ആരെങ്കിലും നശിപ്പിച്ചോ അതോ ഒളിപ്പിച്ചോയന്ന സംശയമടക്കം പോലീസിനുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ പോലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍ മറുപടി നൽകിയത്.

മരിക്കുന്നതിന് തലേ ദിവസം ഷൈനിയെ നോബി ഫോണിൽ വിളിച്ച് അധിക്ഷേപിച്ചെന്ന കാര്യം ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.